10 Dec 2009

പയ്യൻസ് കഥകൾ

നമ്മുടെ കൂട്ടം നമ്മുടെ കൂട്ടുകാരൻ എന്ന നിച്ചൂട്ടന്റെ ഡിസ്കിൽ ഇടാൻ തയ്യാറാക്കിയതു..
-------------------------------------------------------------------------------------------------------

പയ്യനെക്കുറിച്ചു ഇന്നലെ വീരഭദ്രന്റെ പുറത്തു ഞാൻ എന്തൊക്കെയോ എഴുതിക്കൂട്ടി സത്യത്തിൽ എഴുതണം എന്നു മനസിൽ ചിന്തിച്ചരാഗത്തിലല്ലാ വിലരുകൾ തബലകൊട്ടിയതു അതു കൊണ്ട് തന്നെ ഇപ്പോൾ ഇന്നലത്തെ വീരഭദ്രന്റേയും ഇന്നത്തേ വീരഭദ്രന്റേയും ഇടവേളയിൽ കിട്ടിയ
ഈ ചെറിയ സുബോധത്തിൽ മനസിലുള്ള സത്യസന്ധമായ കാര്യങ്ങൾ എഴുതട്ടെ.....
ഞാൻ പയ്യൻസിനെ ആദ്യം ശ്രദ്ധിക്കുന്നതു കൂട്ടത്തിലെ എന്റെ ദീർഘമായ ഇടവേളയ്ക്കു ശേഷം ഉള്ള പുനസമാഗമത്തിൽ ആണെന്നു
മുൻപു പറഞ്ഞിരുന്നല്ലോ അങ്ങിനെ ഞാൻ കൂട്ടത്തിന്റെ ഒരു സൈഡ്വാരം കറങ്ങി നടക്കുമ്പോൾ പയ്യൻ നിലംതൊടാതെ
അടവുകൾ എടുത്തു പ്രയോഗിക്കുന്നതു ശ്രദ്ധയിൽ പെട്ടതു അതും കടവിന്റെ ആദർശമില്ലാത്ത ജിവിതം എന്ന വിഖ്യാതമായ ഡിസ്കഷനിൽ ആണെന്നാണു ഓർമ്മ അങ്ങിനെ പയ്യൻസിനെ പയ്യൻസ് അറിയാതെ ഒന്നു വിലയിരുത്തി നോക്കിയപ്പോൾ കിട്ടിയതു
കമ്മ്യൂണിസ്റ്റ് അല്ലാത്ത കമ്മ്യൂണീസ്റ്റ്,കോങ്ങ്രസ് അല്ലാത്ത ഗാന്ധിയൻ.,വിശ്വാസിയല്ലാത്ത വിശ്വാസി, വിശ്വാസിയായ നിരീശ്വരവാദി,
ചുരുക്കി പറഞ്ഞാ പയ്യൻ എന്തൊക്കെയല്ലേ അതൊക്കെ ആണു.
എന്തൊക്കെ ആണോ അതൊന്നുമല്ല താനും.....
അങ്ങിനെ ഇരിക്കുന്നതായ കാലത്തിങ്കൽ ആണ് കൂട്ടം കൊച്ചി മീറ്റ് സമാഗതമാകുന്നതു കൊച്ചിൻ മീറ്റ് കലക്കാൻ പോയ പയ്യൻസിനു അവിടെ വച്ചു ഒരു ഷോക്ക് കിട്ടി പയ്യൻസിനെ ആകെ കലക്കി മറിച്ചു കളഞ്ഞ ആ ഷോക്ക് മറ്റൊന്നുമായിരുന്നില്ലാ മതമില്ലാത്ത സണ്ണി നമ്പൂതിരി ആയിരുന്നു അതു......
സണ്ണി നമ്പൂതിരി മീറ്റിനു വരുന്ന വഴി (കൊച്ചിയിലായതുകൊണ്ടു സ്വതവെ പ്ഇശുക്കനായതു കൊണ്ടും നടന്നാണു വന്നതു ) വഴിയിൽ കിടന്നൊരു പുസ്തകം കിട്ടി ആദ്യവും അന്തവുമില്ലാത്ത ഒരു പുസ്തകം ചുമ്മാതെ കിട്ടിയാൽ
ചുണ്ണമ്പും വിഴുങ്ങുന്ന സണ്ണി നമ്പൂതിരി പുസ്തകം എടുത്തു കക്ഷത്തു വച്ചു
അങ്ങിനെ പുസ്തകവുമായി മീറ്റിനെത്തിയ സണ്ണി നമ്പൂതിരിക്കു ഇരിക്കാൻ സീറ്റ് കിട്ടിയതു പയ്യൻസിന്റെ അടുത്താണു (ലതു കൂട്ടം കൊച്ചി മീറ്റിന്റെ പോട്ടം കയ്യിലുള്ളവർ ഉറപ്പു വരുത്തണ്ടതാണു..) സ്വതവേ വിയർപ്പിൽ
മതമില്ലാത്ത നമ്പൂരിത്തം ഉള്ള സണ്ണി നമ്പൂതിരി ഇരിക്കുന്നതിനു മുന്നേ
കക്ഷത്തിലിരുന്ന പുസ്തകം എടുത്തു മേശപ്പുറത്തു വച്ചു ഒന്നു തൊഴുതു എന്നിട്ടെന്തൊക്കെയോ ആർക്കും മനസിലാകാത്ത ഭാഷയിൽ പതുക്കെ പിറുപിറുത്തു ഇതു ശ്രദ്ധിച്ച പയ്യൻസിനു ആകെ കുതൂഹലം ആയി ഇതെന്നതാ ഈ പുസ്തകം ഇതിനകത്തെന്താ എന്നൊക്കെ അറിയാനുള്ള ഒരു ജിജ്ഞാസ. പയ്യൻസ് പതുക്കെ സണ്ണി നമ്പൂതിരിയെ പരിചയപ്പെട്ടു
കുശലാന്വേഷണം ഒക്കെ കഴിഞ്ഞു പുസ്തകത്തിന്റെ കാര്യം തിരക്കി
രാവിലെ മുതൽ ആരെയും പറ്റിക്കാൻ ഒരു അവസരം കിട്ടാഞ്ഞു മുട്ടിയിരുന്ന നമ്മൂടെ സണ്ണി നമ്പൂതിരി സന്ദർഭം മുതലാക്കി നമ്പൂതിരി പറഞ്ഞു ഇതു ഞങ്ങളൂടെ വേദഗ്രന്ഥമാണു ഇതിനകത്തുള്ളതു ഞങ്ങളുടെ ദൈവങ്ങളൂടെ വെളിപാടുകളും അവരുടെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെയാണു എന്നു വീണ്ടും പയ്യനു ജിജ്ഞാസ കൂടി
അങ്ങിനെ സണ്ണി നമ്പൂതിരിയുടെ അനുവാദത്തോടെ പയ്യൻസ് പുസ്തകം മേടിച്ചു മറിച്ചു നോക്കാൻ തുടങ്ങി പുസ്തകം കയ്യിൽ കിട്ടിയ ഉടനേ തന്നെ
പയ്യൻസിന്റെ ആദ്യ കുതൂഹലം പുറത്തു ചാടി പുസ്തകത്തിനു ആദിയോ അന്തമോ ഇല്ലാ ഉടനേ പയ്യൻസ് സണ്ണി നമ്പൂരിയോടു ചോദിച്ചു തിരുമേനീ
ഈ പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും എവിടെ...???
ഈചോദ്യം പയ്യനെക്കണ്ടപ്പോഴേ ഊഹിച്ചിരുന്ന നമ്പൂതിരി റെഡിമെയ്ഡായി ഉത്തരവും നൽകി .. പയ്യൻസ് ഇതു ഞങ്ങളൂടെ ദൈവത്തിന്റെ പുസ്തകം ആണു അദ്ദേഹത്തിനു ആദിയും അന്ത്യവും ഇല്ലാത്തതു പോലെ അദ്ദേഹത്തിന്റെ പുസ്തകത്തിനും ആദിയും അന്ത്യവും ഉണ്ടാകില്ല എല്ലാം ശൂന്യതയിൽ നിന്നും വന്നു ശൂന്യതയിലേക്കു പോകുന്നു
നമ്പൂതിരിയുടെ മറുപടിയിൽ സ്വതവേ സംശയം തോന്നേണ്ട പയ്യൻസിനു യാതൊരു സംശയവും തോന്നിയില്ലാ എന്നതാണു വാസ്തവം
വിയർപ്പിൽ പോലും നമ്പൂരിത്വം തുളുമ്പുന്ന സണ്ണി നമ്പൂതിരിയെ
പയ്യൻസിനു അത്രയ്ക്കു വിശ്വാസമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും
(മറ്റു വെക്തികൾക്കുണ്ടായ സമാനമായ അനുഭവങ്ങൾ ഇവിടെ കൊടുക്കണം എന്നുണ്ട് പക്ഷേ അഡ്മിൻ അണ്ണന്റെ മുതലകളെ ഓർത്തു ആശ്രമം ഉപേക്ഷിക്കുന്നു...)
തുടർന്ന് പുസ്തകം മറിച്ചു നോക്കിക്കൊണ്ടിരുന്ന പയ്യൻസിന്റെ ശ്രദ്ധ ഒരു ചിത്രത്തിൽ പതിഞ്ഞു കുറേ നേരം നോക്കിയിരുന്ന പയ്യൻസ് സണ്ണി നമ്പൂതിരിയോടു ചോദിച്ചു ഇതെന്താ ഒരു പെരുച്ചാഴി പാന്റും ഷൂവും ടീഷർട്ടുമിട്ടു പെൺകുട്ടികളെപ്പോലെ കഴുത്തിൽ ഷാളും ഒക്കെ ആയി നെഞ്ചത്തൊരു പന്തം കുത്തി നില്പൂ കാട്ടാളൻ എന്നമോഡലിൽ നെഞ്ചത്തൊരു നക്ഷത്രവും ഒക്കെ ആയി നിൽക്കുന്നതു...
അതു വരെ വളരെ ശാന്തമായി സൌഹാർദ്ദത്തൊടെ പയ്യൻസിനോടു
ആശയവിനിമയം നടത്തിക്കൊണ്ടിരുന്ന സണ്ണി നമ്പൂതിരി പൊട്ടിത്തെറിച്ചു
ഒരു നിമിഷം മീറ്റിൽ പങ്കെടുത്ത മുഴുവൻ ആളുകളൂടേയും ശ്രദ്ധ പയ്യൻസിലേക്കും സണ്ണി നമ്പൂതിരിയിലെക്കും തിരിഞ്ഞു അഡ്മിൻ അണ്ണൻ
കയ്യിലിരുന്ന പേപ്പർ ചുരുട്ടി നമ്പൂതിരിക്കിട്ടെറിഞ്ഞു നമ്പൂതിരി വിദഗ്ദമായി ഒഴിഞ്ഞു മാറി ആ എറി ചെന്നു കൊണ്ടതു മിനുടീച്ചറിനായിരുന്നു ഏറുകൊണ്ട മിനു ടീച്ചർ ഒരു നിമിഷം എന്താ
സംഭവിച്ചതെന്നറിയാതെ സ്തബ്ദയായിരുന്നു തൊട്ടടുത്ത നിമിഷം ആദ്യം പാഴാക്കിക്കളഞ്ഞ നിമിഷത്തിന്റെ നഷ്ടം തീർക്കാനെന്നോണം ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു ആകെ ബഹളമയം ആയി മീറ്റ്
തുടർന്നു അഡ്മിൻ അണ്ണൻ മിനു ടീച്ചറിനോട് മീറ്റിൽ ഒരു കവിത ചൊല്ലാനുള്ള അവസരം നൽകാം എന്നൊക്കെ പറഞ്ഞ് സമാധാനപ്പെടുത്തി
അങ്ങിനെ സണ്ണി നമ്പൂതിരിയും പയ്യൻസുമായുള്ള ആദ്യ ആശയ സം വാദത്തിനു തിരശീല വീണു മീറ്റു കഴിഞ്ഞു പോകുന്ന വഴി പയ്യൻസ്
സണ്ണി നമ്പൂതിരിയുടെ മൊഫൈൽ നമ്പർ മേടിക്കാൻ മറന്നില്ലാ.....
രംഗം 2

മീറ്റ് കഴിഞ്ഞു കുടിയിൽ തിരിച്ചെത്തു കുടി തുടങ്ങിയ പയ്യൻസിന്റെ
മനസിലേക്കു രാവിലത്തെ സംഭവം ഒരു സുനാമിത്തിരപോളെ അടിച്ചു കയറി പയ്യൻസ് മൊഫൈൽ എടുത്തു സണ്ണി നമ്പൂതിരിയെ വിളിച്ചു
രാവിലെ ഒരുത്തനെ അല്പം എങ്കിലും പറ്റിച്ചതിന്റെ സമാധാനത്തിൽ
സുഖമായി ഉറങ്ങാൻ വട്ടം കൂട്ടുകയായിരുന്ന സണ്ണി നമ്പൂതിരിയുടെ മൊഫൈലിൽ ഗായത്രീ മന്ത്രം കേട്ടു അസമയത്തു ഗായത്രീ മന്ത്രം കേട്ടപ്പോഴേ സണ്ണി നമ്പൂതിരിക്കു എന്തൊ പന്തികേടുമണത്തു
നമ്പൂതിരി ഫോൺ എടുത്തു ഹലോ ഇവിടെ പറഞ്ഞാൽ അവിടെ കേൾക്കാമോ ..???
പയ്യൻസ്. കേൾക്കാം തിരുമേനീ കേൾക്കാം തിരുമേനീ ഞാൻ പയ്യൻസ്...
നമ്പൂതിരി . ഏതു പയ്യൻസ്..??
പയ്യൻസ്,.. കൂട്ടം മീറ്റിൽ രാവിലെ പരിചയപ്പെട്ട പയ്യൻസ്
(മറ്റൊരവസരത്തിലായിരുന്നെങ്കിൽ തനിക്കേതൊക്കെ പയ്യൻസിനെ അറിയാം എന്നൊരു മറു ചോദ്യം ആയിരുന്നേനേ പയ്യൻസിൽ നിന്നും ഉണ്ടാകുക കാര്യം അറിയണം എങ്കിൽ കഴുതക്കാലും പിടിക്കണം എന്നു പയ്യൻസിനെ ആരും പഠിപ്പിക്കണ്ട കാര്യം ഇല്ലല്ലോ..)
നമ്പൂതിരി : ആവോ നമുക്കത്ര ഓർമ്മ വരുന്നില്ലാ...
പയ്യൻസ്: തിരുമേനിയുടെ അടുത്തിരുന്ന ആൾ ആണു ഞാൻ നമ്മൾ അടുത്തടുത്ത സീറ്റിലാണിരുന്നതു മാത്രമല്ല അങ്ങു കൊണ്ടുവന്ന വേദഗ്രന്ഥം ഞാൻ മറിച്ചു നോക്കുകയും ചെയ്തിരുന്നു
നമ്പൂതിരി: ആഹാ ആ പഹയൻ ആയിരൊന്നു ഇജ്ജു അനക്കിപ്പോ എന്താ മേണ്ടേ....
പയ്യൻസ്:തിരുമേനീ എനിക്കാ പുസ്തകത്തെക്കുറിച്ചും അതിൽ കണ്ട ആ ചിത്രത്തെക്കുറിച്ചും കൂടുതൽ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.
നമ്പൂതിരിക്കു സന്തോഷമായി ഉറങ്ങുന്നതിനു മുന്നേ രാവിലത്തെ ഇരയെ കയ്യിൽ കിട്ടിയിരിക്കുന്നു ഇന്നിവനെ കൊന്നു കൊലവിളിക്കണം എന്നു തീരുമാനിച്ചു ആ പുസ്തകത്തിന്റെ കഥയും ഉള്ളടക്കവും പറയാൻ തുടങ്ങി....
പണ്ടു ദൈവം ഇക്കാണുന്ന ഈ അണ്ഡകടാഹം ഉണ്ടാക്കിയ സമയത്തു അതിനൊപ്പം ഉണ്ടാക്കിയതാണു ഈ പുസ്തകവും അതിനാലാണു
അണ്ഡകടാഹത്തെപ്പോലെ ഈ പുസ്തകത്തിനും ആദിയുംമന്ത്യവും ഇല്ലാത്തതു അതു പോലെ ഈ പുസ്തകത്തിലുള്ളതേ ഈ പ്രപഞ്ചത്തിലുള്ളു
ഈ പുസ്തകത്തിലില്ലാത്തതൊന്നും ഈ പ്രപഞ്ചത്തിലില്ല താനും
സംശയം ഉണ്ടെങ്കിൽ ഒരാവർത്തി വായിച്ചു നോക്കണം... എന്നു പറഞ്ഞു
പയ്യൻസിനു കുതൂഹലവും ജിജ്ഞാസയും അഭിനിവേശവും ഒരുമിച്ചു വന്നു
പയ്യൻസ് ചോദിച്ചു ആ പുസ്തകം ആദിമകാലത്തു ദൈവം ഉണ്ടാക്കിയതാണെങ്കിൽ അതെങ്ങിനെ അങ്ങയുടെ കയ്യിൽ വന്നു
സണ്ണി നമ്പൂതിരി ഉഷാർ ആയി ആ കഥ പറയാൻ തുടങ്ങി....

ദൈവം ഈ അണ്ഡകടാഹം ഉണ്ടാക്കിയതിന്റെ ക്ഷീണം തീർക്കാൻ
ഒരു വിദേശ ടൂർ പോയി ടൂർ കഴിഞ്ഞു മടങ്ങിവന്ന ദൈവം കണ്ടതു
തന്റെ സൃഷ്ടികൾ തന്നെ മറന്നു തമ്മിലടിച്ചു പരസ്പരം കൊന്നും തിന്നും ജീവിക്കുന്നു ഇതിൽ മനം നൊന്ത ദൈവം വിഷമിച്ചിരിക്കുമ്പോൾ
ഒരു ചുണ്ടെലി ദൈവത്തിന്റെ കാലുകളിൽ കൂടി ഓടിക്കളിച്ചു ആദ്യം
ദേഷ്യം വന്നെങ്കിലും ദൈവം ചുണ്ടെലിക്കുഞ്ഞന്റെ തമാശകൾ ആസ്വദിക്കാൻ തുടങ്ങി അങ്ങിനെ ദൈവത്തിനു ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടമുള്ള ജീവിയായി ചുണ്ടെലി പെട്ടന്നാണു ദൈവത്തിനു ഒരു ആശയം തോന്നിയതു എന്തുകൊണ്ടെ ഈ ചുണ്ടെലിക്കുഞ്ഞനു
അപാരമായ ശക്തികൾ ഒക്കെ നൽകി ഈ ലോകം രക്ഷിക്കാൻ
അയച്ചു കൂടാ എന്നു അങ്ങിനെ ദൈവം ആ ചുണ്ടെലിക്കു തന്റെ കഴിവുകൾ എല്ലാം നൽകി ഒപ്പം അണ്ഡകടാഹത്തിന്റെ സൃഷ്ടിയോടൊപ്പം
സൃഷ്ടിച്ച ആ വിശുദ്ധ ഗ്രന്ഥവും നൽകി ഭൂമിയിലേക്കയച്ചു ഗ്രന്ഥവുമായി ഭൂമിയിൽ അവതരിച്ച ആ ചുണ്ടെലിക്കുഞ്ഞനു ഡിങ്കൻ എന്ന പേരും നൽകി ഭൂമിയിൽ അവതരിച്ച ഡിങ്കനെലിയെ ആരും വക വച്ചില്ല
അങ്ങിനെ തനിക്കു പറ്റിയ ഒരു സ്ഥലം തിരക്കി നടന്ന ഡിങ്കൻ വന്നു പെട്ടതു എന്റെ ഒരു മുതു മുത്തശ്ശന്റെ മുന്നിലാണു ഒരു ഗ്രന്ഥവുമായി
വിഷമിച്ചു നടക്കുന്ന ഡിങ്കനെക്കണ്ടപ്പോൾ സ്വതവേ ദയാലുവായ എന്റെ മുതു മുത്തച്ചൻ ഡിങ്കനെ വീട്ടിൽ കൂട്ടിക്കൊണ്ട് വന്നു കപ്പയും
കപ്പലണ്ടിയും ഒക്കെ നൽകി സൽക്കരിച്ചു മുതുമുത്തച്ചന്റെ സൽക്കാരത്തിൽ സമ്പ്രീതനായ ഡിങ്കൻ തന്റെ ആഗമോദ്ദേശം എന്റെ മുതു മുത്തച്ചനെ അറിയിച്ചു...
ഒപ്പം തന്റെ അൽഭുതക്കഴിവുകളിൽ ചിലതു അപ്പോൾ തന്നെ മുതു മുത്തച്ഛനെ കാണിക്കുകയും ചെയ്തു ഞങ്ങൾ അക്കാലത്തു മതമുള്ള
നമ്പൂതിരിമാർ ആയിരുന്നു ഡിങ്കനിൽ വിശ്വാസ്സമായ മുതു മുത്തച്ഛൻ
ഡിങ്കനോടു പറഞ്ഞു അങ്ങു ഇങ്ങിനെ നടന്നു പറഞ്ഞാൽ ഒന്നും ആരും കേൾക്കില്ല അതിനു ആദ്യമായി ഒരു മതം ഉണ്ടാക്കണം
അപ്പോൾ ഡിങ്കൻ ചോദിച്ചു ഇപ്പോൾ തന്നെ ഈ ഭൂമിയിൽ ജീവജാലങ്ങളെക്കാൾ കൂടുതൽ മതങ്ങൾ അല്ലേ ഇനി നമ്മൾ ഒരു മതം ഉണ്ടാക്കിയാൽ ആരാണു അതിൽ ചേരുക എന്നു
ഉടനെ മുത്തശ്ശൻ പറഞ്ഞു ഇതു വരെ ഉണ്ടായ മതങ്ങളിൽ നിന്നെല്ലാം
വെത്യസ്ഥമായ ഒരു മതം ആണു നമ്മൾ ഉണ്ടാക്കണ്ടതു ഇതിലുള്ളതൊന്നും
മറ്റൊരു മതത്തിലും ഉണ്ടാകാൻ പാടില്ലാ
മറ്റു മതങ്ങളിൽ ഇല്ലാത്തതൊന്നും ഇതിൽ ഉണ്ടാകാനും പാടില്ലാ തികച്ചും വെത്യസ്ഥമായ ഒരു മതം...
മുത്തശ്ശന്റെ ഈ ഐഡിയ ഡിങ്കനും ഇഷ്ടമായി അങ്ങിനെ അപ്പോൾ അവിടെ നിന്ന നില്പിൽ മുത്തശ്ശനെ ഡിങ്കൻ തന്റെ ഡിങ്കൻ മതത്തിലേക്കു
സ്വീകരിച്ചു ഒപ്പം തന്റെ പ്രഥമ ശിഷ്യൻ എന്ന സ്ഥാനവും നൽകി വിശുദ്ധ ഗ്രന്ഥം സൂക്ഷിക്കാനുമേല്പിച്ചു ഇന്നുമുതൽ ഡിങ്കോയിസ്റ്റുകളൂടെ ആസ്ഥാനം
ഈ ഇല്ലം ആയിരിക്കും എന്ന ആദ്യ ഉത്തരവും,പുറപ്പെടുവിച്ചു
അടുത്ത പടിയായി ഞങ്ങളൂടെ ഇല്ലത്തുണ്ടായിരുന്ന മറ്റെല്ലാവരേയും മൂപ്പു മുറ അനുസരിച്ചു ഡിങ്കോയിസ്റ്റുകൾ ആക്കി അങ്ങിനെ ഞങ്ങളൂടെ ഇല്ലത്തു നിന്നും ഡിങ്കോയിസം വളർന്നു പന്തലിക്കാൻ തുടങ്ങി ലോകം മുഴുവൻ ഡിങ്കോയിസ്റ്റുകളെക്കൊണ്ട് നിറഞ്ഞു എവിടെ നോക്കിയാലും ഡിങ്കോയിസ്റ്റുകൾ ഡിങ്കോയിസ്റ്റ് ആരാധനാലയങ്ങൾ ഡിങ്കോയിസ്റ്റ് ഭക്തി ഗാനങ്ങൾ ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..... എന്നൊന്നു നീട്ടി വിളിച്ചാൽ അപ്പോൾ പറന്നെത്തുകയായി ഡിങ്കൻ
ആപത്തിൽ മിത്രം രക്ഷകന്മാരുടെ രക്ഷകൻ എന്നൊക്കെ ഡിങ്കന്റെ പേരും പ്രശസ്തിയും ലോകം മുഴുവൻ പ്രചരിച്ചു ഇതു കണ്ടു അസൂയ മുഴുത്ത പിശാശ് എങ്ങിനെയും ഡിങ്കനെ വകവരുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു ഒപ്പം ഡിങ്കനെക്കുറിച്ചു ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കാനും തുടങ്ങി ഡിങ്കൻ ഏന്തോ അൽഭുതമരുന്നു കഴിച്ചു ശക്തി നേടിയതാണു എന്നായിരുന്നു അതിലൊരു കഥ മറ്റൊന്നു ഏതോ അന്യഗ്രഹജീവികൾ
നടത്തിയ ഏതോ ഒരു പരീക്ഷണത്തിന്റെ ഫലമായി കിട്ടിയ ശക്തികൾ
ആണെന്നുള്ളതായിരുന്നു മറ്റൊന്നു
എന്തായാലും പിശാശിന്റെ പ്രവർത്തനങ്ങൾക്കു ഫലം കണ്ടു തുടങ്ങി
ഡിങ്കനെ അവിസ്വസിക്കാൻ തുടങ്ങി ചിലരെങ്കിലും അങ്ങിനെ ഉള്ളവരുടെ അവിശ്വാസത്തിനു ആഴം കൂട്ടാൻ പിശ്ശാശ് പുതിയ പുതിയ കഥകൾ മെനഞ്ഞു കൊണ്ടിരുന്നു അങ്ങിനെ ഇരിക്കുമ്പോൾ ആണ്
മഹാരാഷ്ട്രയിൽ ലാത്തൂരിൽ ഭൂമി കുലുക്കം ഉണ്ടായതു അന്നു ധാരാളം ആളൂകൾ കൊല്ലപ്പെട്ടു അപ്പോൾ വീണ്ടും പിശാശ് രംഗത്തിറങ്ങി
എന്തു കൊണ്ട് ഡിങ്കൻ ഭൂമികുലക്കത്തിൽ പെട്ടു കൊല്ലപ്പെട്ടവരെ രക്ഷിക്കാതിരുന്നതെന്നു ഉള്ള ചോദ്യങ്ങൾ ഉയർത്തി രംഗത്തിറങ്ങി
പിശാശിന്റെ ശ്രമഫലമായി മുൻപു തന്നെ സംശയത്തിലകപ്പെട്ടിരുന്ന
പലരും പിശാശിന്റെ ഈ കള്ളക്കഥകൾ വിശ്വസിച്ചു.
എന്നാൽ സത്യത്തിൽ സംഭവിച്ചതു ഭൂമികുലുക്കം പിശാശിന്റെ തന്നെ
പ്രവർത്തനം ആയിരുന്നു ഇന്തോനേഷ്യയിൽ ഒരു ചെറു ഭൂമികുലുക്കം
ഉണ്ടാക്കിയിട്ടു അവിടെ സുനാമി വരും എന്നു വാർത്ത പരത്തി
ഡിങ്കന്റെ ശ്രദ്ധ അങ്ങോട്ടു മാറ്റിയിട്ടായിരുന്നു ലാത്തൂരിൽ ഭൂമികുലുക്കം
ഉണ്ടാക്കിയതു അങ്ങിനെ പിശാശ് പല ചതികളും ചെയ്തുകൊണ്ടിരുന്നു
ഡിങ്കോയിസ്റ്റുകൾ നാൾക്കുനാൾ പിശാശിന്റെ പുറകേ പോകാൻ തുടങ്ങി
അങ്ങിനെ ഇരിക്കുമ്പോൾ ആണു അപ്രതീക്ഷിതമായി ഡിങ്കൻ അപ്രത്യക്ഷനാകുന്നതു അതിനെക്കുറിച്ചും പിശാശ് കള്ളക്കഥകൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു അൽഭുത മരുന്നിന്റെ ശക്തി ക്ഷയിച്ചു
ഡിങ്കൻ പഴയ ചുണ്ടെലി ആയിയെന്നും അതല്ല പണ്ടു ഡിങ്കനെ പരീക്ഷണത്തിനിരയാക്കിയ അന്യഗ്രഹജീവികൾ ഡിങ്കനെ പിടിച്ചുകൊണ്ട് പോയി എന്നും ഒക്കെ
ഇതു കേട്ടു വിശ്വസിച്ച ബാക്കിയുണ്ടായിരുന്ന ഡിങ്കോയിസ്റ്റുകൾ
കൂടി ഡിങ്കോയിസം ഉപേക്ഷിച്ചു
സത്യത്തിൽ സംഭവിച്ചതു എന്തായിരുന്നു...
ഈ ടെക്നോളജി കാലഘട്ടത്തിനനുസരിച്ചു ഡിങ്കന്റെ ശക്തി വർദ്ധിപ്പിക്കാൻ
ദൈവം ഡിങ്കനെ തിരികെ വിളിച്ചതാണു ഉടൻ അവൻ വീണ്ടും വരും.
ഇപ്പോൾ പക്ഷേ ഞങ്ങളുടെ ഇല്ലത്തുള്ളവരൊഴികെ ആരും തന്നെ ഡിങ്കോയിസ്റ്റുകൾ ആ‍്യിട്ടവശേഷിച്ചിട്ടില്ല ഭൂമിയിലെ സർവ്വ ചരാചരങ്ങളും പാപത്തിലേക്കു വഴുതി വീണിരിക്കുന്നു ഇനി ഈ അണ്ഡകടാഹത്തെ രക്ഷിക്കാൻ ഡിങ്കനു മാത്രമേ ക്ഴിയൂ ഞങ്ങൾ ഡിങ്കോയിസത്തിന്റെ ആപുഷ്കല കാലത്തിനായി കാത്തിരിക്കുന്നു...
എന്നു പറഞ്ഞു നിർത്തി സണ്ണി നമ്പൂതിരി ഉറക്കത്തിലേക്കു വഴുതി വീണു.
സണ്ണി നമ്പൂതിരി പറഞ്ഞ ഈ കഥകൾ വെള്ളം തൊടാതെ വിഴുങ്ങിയ
പയ്യൻസിനു പിന്നെ ഉറക്കം വന്നില്ലാ കൂട്ടം ഓപെൺ ചെയ്തു ഡിങ്കോയിസം പ്രചരിപ്പിക്കാൻ തുടങ്ങി ഡിങ്കോയിസത്തിൽ ചേർന്നാൽ കിട്ടുന്ന സുഖസൌകര്യങ്ങളും മറ്റും സണ്ണി നമ്പൂതിരി പറഞ്ഞതു കൂടാതെ കയ്യിൽ നിന്നും ഇട്ടു പറയാൻ തുടങ്ങി...
പിന്നെ ദിവസം ഉച്ചപൂജസമയത്തു ഉറക്കം ഉണർന്ന സണ്ണി നമ്പൂതിരി ഉച്ചകൃത്യങ്ങൾ ഒക്കെ കഴിഞ്ഞു കൂട്ടം ഓപ്പെൺ ചെയ്തു നോക്കിയപ്പോൾ
കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു തലെ ദിവസം പയ്യനെ ഒന്നു കളിപ്പിക്കാൻ ആയി നമ്പൂതിരി പറഞ്ഞ കഥ വിശ്വസിച്ചു കൂട്ടം നിറഞ്ഞു നിന്നു സകല ചർച്ചകളീലും ഡിങ്കോയിസം പ്രചരിപ്പിക്കുന്ന പയ്യൻസിനെ ആണു കണ്ടതു അതു മാത്രമല്ല പയ്യൻസിന്റെ പിന്നിൽ തരക്കേടില്ലാത്ത
കുറേ ഡിങ്കോയിസ്റ്റുകളും ഉണ്ട്
തടി കേടാകും എന്നു കണ്ട സണ്ണി നമ്പൂതിരി പതുക്കെ മുങ്ങി എന്നിട്ടു കുത്തിയിരുന്നു ആലോചിക്കാൻ തുടങ്ങി ഞാൻ പറഞ്ഞ ഒരു കള്ളക്കഥയ്ക്കു
ഇത്രയും ആളുകളെ ഒരു ദിവസം കൊണ്ട് സ്വാധീനിക്കാൻ കഴിഞ്ഞോ എന്നു അൽഭുതപ്പെട്ടു.
അങ്ങിനെ ആലോചിച്ചിരിക്കുമ്പോൾ ആണ് സണ്ണി നമ്പൂതിരിക്കു ഒരു ബുദ്ധി തോന്നിയതു എന്തായാലും നനയാൻ തുടങ്ങി ഇനി ഇപ്പോൾ കുളിച്ചേക്കാം എന്നു കരുതു നമ്പൂതിരി നേരേ ബ്ലോഗിൽ പോയി
തലേന്നു പയ്യൻസിനോടു പറഞ്ഞ കഥയ്ക്കനുസരിച്ചു ഒരു ബ്ലോഗ് ഉണ്ടാക്കി
എന്നിട്ടതിന്റെ ലിങ്കുമായി കൂട്ടത്തിൽ വന്നു പേസ്റ്റ് ചെയ്യാൻ തുടങ്ങി ബ്ലോഗ് വായിച്ചവർ വായിച്ചവർ ഡിങ്കോയിസ്റ്റുകൾ ആ‍കാൻ തുടങ്ങി
എന്തെങ്കിലും കേൾക്കുന്നതിനു മുന്നെ അങ്ങിനെ തന്നെ സിന്ദാബാദ്
വിളിച്ചു ശീലിച്ച പാവങ്ങൾ ഉണ്ടോ അറിയുന്നു ഇതൊക്കെ സണ്ണി
നമ്പൂതിരിയുടെ തമാശകൾ ആണെന്നു.
മാത്രമല്ല സണ്ണി നമ്പൂതിരി ബുദ്ധിപൂർവ്വം ഒരു കള്ളക്കഥയും കൂടി മെനഞ്ഞു
ഡിങ്കോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥം തീ പിടിച്ചു നശിച്ചു പോയെന്നും
അതിനു പിന്നിലും പിശാശിന്റെ കറുത്ത കൈ ആണെന്നും പ്രചരിപ്പിച്ചു
(സണ്ണി നമ്പൂതിരിയെ കണ്ടിട്ടുള്ളവർക്കറിയാം ആ കറുത്ത കൈ ആരുടേതാണെന്നു എന്നു മാത്രമല്ല ആരെങ്കിലും വിവരമുള്ളവർ ആ ഗ്രന്ഥം കണ്ടാൽ സകല കള്ളിയും പൊളിയുകയും ചെയ്യും
1968ലെ ഒരു ബാലമംഗളം ആയിരുന്നു ആ വിശുദ്ധ ഗ്രന്ഥം എന്നുള്ള സത്യം സാണ്ണി നമ്പൂതിരിക്കു മാത്രം അറിയാവുന്ന കാര്യും)
അങ്ങിനെ പയ്യൻസ് സണ്ണി നമ്പൂതിരിയുടെ വലയിൽ കുരുങ്ങി
ഇപ്പോൾ ഡിങ്കോയിസത്തിന്റെ പ്രചാരകനായി നടക്കുന്നു എന്നുള്ളത്
കൂട്ടത്തിലെല്ലാവർക്കും സുപരിചിതമാണല്ലോ..
എല്ലാവരും വാഴ്തുന്ന പയ്യൻസിന്റെ ജീവിതത്തിൽ
ഇങ്ങിനെയും ചില അക്കിടികൾ പിണഞ്ഞിട്ടുണ്ട്
എന്നുള്ള കാര്യം ഈ സുധിനത്തിൽ കൂട്ടുകാരെ അറിയിക്കേണ്ടതു
പയ്യൻസിന്റെ ഒരു യധാർഥ സ്നേഹിതൻ എന്ന നിലയിൽ എന്റെ ചുമതല ആയതിനാൽ ആണു ഞാനീ ദൌത്യമേറ്റെടുത്തതു.
പയ്യൻസിന്റെ ഒപ്പം സണ്ണി നമ്പൂതിരിയുടെ വലയിൽ വീണവർ വേറേയുമുണ്ട് അവരുടെ സമയം വരുമ്പോൾ അവരേയും
വധിക്കുന്നതായിരിക്കും....................

അടി കുറിപ്പ്
ഡിങ്കോയിസത്തിന്റെ സത്യവും മിധ്യയും
ഇവിടെ തുറന്നു കാണിച്ചതിനു പകരം
വീട്ടാൻ കപീഷിസത്തിൽ തൊട്ടുകളിക്കാം
എന്നാണു ഭാവം എങ്കിൽ കൂട്ടത്തിൽ പുഴ ഒഴുകും
ചോരപ്പുഴ ജാഗ്രതൈ.............

നെത്തോലിയും കൊണ്ട് സ്രാവ് വേട്ടയ്ക്കു പോയവർ

ഫ്ലാഷ് ന്യൂസ്.. സീ പീ എമ്മിൽ വീണ്ടും വിഭാഗീയത. മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്കെതിരേ.
ആഭ്യന്തരൻ മുഖ്യനെതിരേ ദാ ഇപ്പോൾ അടിച്ചു പിരിയും കേന്ദ്രനേതൃത്വം ഇടപെടും
മുഖ്യനു നൽകിയിരുന്ന അന്ത്യശാസനം ലംഘിച്ചു മുഖ്യനെതിരേ അച്ചടക്കലംഘനം
മാധ്യമവാർത്തകൾ കേന്ദ്രനേതൃത്വത്തിനു ഫാക്സായി പ്രവഹിക്കുന്നു
എന്നു വേണ്ടാ എന്തെല്ലാം ബഹളങ്ങൾ കോലാഹലങ്ങൾ ചർച്ചകൾ ഊഹങ്ങൾ നിരീക്ഷണങ്ങൾ
പ്രവചനങ്ങൾ ആകെ ബഹളം
ബംഗ്ലാദേശിൽ അറസ്റ്റിലാകുകയും ഇന്ത്യയിൽ കീഴടങ്ങുകയും പിന്നെയും ഇന്ത്യയിൽ അറസ്റ്റിലാകുകയും ചെയ്ത തടിയന്റവിടെ നസീറിനെക്കുറിച്ചുള്ള വാർത്ത മുഖ്യനും ആഭ്യന്തരനും കൂടിയുള്ള ഇല്ലാത്ത തമ്മിൽ തല്ലു വാർത്തയിൽ രണ്ടു ദിവസത്തേക്കു നിഷ്പ്രഭമായി.

സത്യത്തിൽ എന്തായിരുന്നു സംഭവിച്ചതു.....
തടിയന്റവിടെ നസീ‍റിനെ ചോദ്യം ചെയ്യാൻ പോയ പോലീസുദ്യോഗസ്ഥനെ ചൊല്ലി
യൂഡീ എഫ് ഉയർത്തിയ ഉണ്ടയില്ലാ വെടിയുടെ ആയുസില്ലായ്മയിൽ നിന്നും അവരെ
രക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരുകൂട്ടം മാധ്യമപ്പുലികളൂടെ അമിതാവേശം ആയിരുന്നില്ലേ
ലതു. ഭീകരവിരുദ്ധസ്ക്വാഡിന്റെ തലവൻ സ്ഥലത്തില്ലാ എന്നറിയാതെ പീ പീ തങ്കച്ചൻ പൊട്ടിച്ച
ഒരു കള്ളവെടി അതിനെ തുടർന്നു പ്രതിപക്ഷം മുനയൊടിഞ്ഞ കുന്തവുമായി നിൽക്കുന്നതു കണ്ട്
അവരുടെ കുന്തത്തിനു മുന ഉണ്ടാക്കാൻ നടത്തിയ വൃത്തികെട്ട മാധ്യമ രാഷ്ട്രീയം ആയിരുന്നില്ലേ
സത്യത്തിൽ മുഖ്യനും ആഭ്യന്തിരനും തമ്മിലുണ്ടെന്നു പറഞ്ഞ ഇല്ലാത്ത തമ്മിലടി

ടോമിൻ തച്ചങ്കരിയെ ബംഗലൂരിവിലേക്കയച്ചതു സർക്കാർ(മന്ത്രിസഭ) അറിഞ്ഞല്ലാ
എന്നു മുഖ്യമന്ത്രി.(മന്ത്രിസഭ അറിഞ്ഞാണോ ഇവിടെ എല്ലാ കേസുകളും അന്വേഷിക്കുന്നതു
ഏതുദ്യോഗസ്ഥൻ ഏതു കേസന്ന്വേഷിക്കണം എന്നു തീരുമാനിക്കുന്നതു മന്ത്രിസഭയാണോ
എങ്കിൽ പിന്നെ എന്തിനാണു ആഭ്യന്തിര വകുപ്പും ഡീ ജീ പി യും ഒക്കെ..
പിന്നെ അന്വേഷണത്തിനു പോയ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയിൽ ആയി സംശയം
യൂ ഡീ എഫ് നു വിശ്വാസമുള്ള ഒരു ഉദ്യോഗസ്ഥന്റെ പേരു പറയട്ടെ.
പൊതുവേ വിശ്വാസ്യത ഉള്ളാ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു വിൻസന്റ് എം പോൾ
അതു മുത്തൂറ്റ് പോൾ വധത്തോടെ അവസാനിച്ചു
മറ്റൊരു ഉദ്യോഗസ്ഥൻ ആയ സിബി മാത്യൂ വിജിലൻസ് കോടതിയിൽ കേസിൽ പെട്ടിരിക്കുന്നു
കൊള്ളാവുന്ന ഉദ്യോഗസ്ഥന്മാർക്കൊക്കെ എതിരേ എന്തെങ്കിലും ഒക്കെ ആരോപണങ്ങൾ ഉണ്ട്
അപ്പോൾ പിന്നെ ആരെ അയക്കും..

വെട്ടിയൊട്ടിച്ചു വാർത്തകൾ ചമയ്ക്കുന്ന നമ്മുടെ മാധ്യമങ്ങൾ
ഇതിൽ നിന്നെങ്കിലും പാഠം പഠിക്കുമോ..???
വെറും നെത്തോലി കൊണ്ട് സ്രാവിനെ പിടിക്കാൻ കഴിയില്ലെന്ന പാഠം.......
..................
പിന്നാമ്പുറം
(സത്യത്തിൽ യൂ ഡീ എഫ് നസീറിനെ ചോദ്യം ചെയ്താൽ കിട്ടുന്ന ഉത്തരങ്ങളെ ഭയക്കുന്നുണ്ടോ..???
നസീറിന്റെ ഒരു പഴയ കൂട്ടു പ്രതിയുടെ മൊഴി തന്നെ കേസിൽ നിന്നും രക്ഷിച്ചതു ഒരു യൂഡീ എഫ് മന്ത്രി ആണെന്നായിരുന്നു അപ്പോൾ യൂഡീ എഫ് നസീറിനെ ഭയക്കുന്നുണ്ടോ..????)

9 Dec 2009

ഇന്റെര്‍നെറ്റൂം നായരും പിന്നെ താത്തയും

ഗോപാലന്‍ നായര്‍ ഇന്റെര്‍നെറ്റ് കണക്ഷന്‍ എടുത്തു അന്നു തീയ്യതി 1999 ഏപ്രില്‍ മാസം 4ആം തീയ്യതി ആണു നായര്‍ കണെക്ഷന്‍ എടുത്തതു
അതു വരെ നായര്‍ക്കു കമ്പ്യൂട്ടര്‍ എന്താ ഇന്റെര്‍ നെറ്റ് എന്താ എന്നു അനുഭവം ഇല്ലാ കേട്ടുകേള്‍വി മാത്രം അങ്ങിനെ കമ്പ്യൂട്ടറും ഇന്റെര്‍ നെറ്റും ഒക്കെ ആയപ്പോള്‍ നായര്‍ക്കു എന്തു ചെയ്യണം എന്നൊരു പിടിയും ഇല്ലാതായി അപ്പോഴാണു നായരുടെ കൂട്ടുകാരന്‍ നായര്‍ക്കു ഉപദേശം കൊടുത്തതു നമുക്കു ചാറ്റാം എന്നു നായര്‍ ജീവിതത്തില്‍ ആദ്യമായാണു ചാറ്റ് എന്നു കേള്‍ക്കുന്നതു
അല്ലെങ്കില്‍ തന്നെ 7ആം ക്ലാസും ഗുസ്തിയും അല്പം സ്വല്പം തട്ടിപ്പും തരികിടയും ആയി നടക്കുന്ന നായര്‍ക്കെങ്ങിനെ ആണു ചാറ്റും ചീറ്റും ഒക്കെ പരിചയം വരിക
നായര്‍ കൂട്ടുകാരനോടു ചോദിച്ചു എന്നതാടാ കൂവ്വേ ഈ ചാറ്റ് എന്നു പറഞ്ഞാല്‍ എന്നു 8ആം ക്ലാസ് തോറ്റ കൂട്ടുകാരന്‍ അവന്റെ എന്‍സൈക്ലോപീടിക തുറന്നു
ഈ ചാറ്റ് എന്നു പറയുന്നതു ബഹു രസം ഉള്ള ഒരു ഏര്‍പ്പാടാ ലോകത്തിന്റെ നാനാകോണിലും ഉള്ള ആളുകളുമായി നമുക്കു നമ്മുടെ വീട്ടില്‍ ഇരുന്നു സംവദിക്കാം പറ്റിയാല്‍ നല്ല കിളികളെയും വളയ്ക്കാം
എന്നൊക്കെ ഉള്ള അവന്റെ വിജ്ഞാനം അവന്‍ അവതരിപ്പിച്ചു നായര്‍ക്കു കിളികളില്‍ അത്ര താല്പര്യം ഇല്ലായിരുന്നു എന്നതു വസ്തുത എന്നാല്‍ ലോകത്തിന്റെ ഏതു കോണിലും ഉള്ള ആളുകളെ
കൂട്ടുകാരായി കിട്ടും എന്നു കേട്ടപ്പോള്‍ പൊതുവേ സൌഹൃദത്തില്‍ താല്പര്യമുള്ള നായര്‍ ഒന്നു ഉലഞ്ഞു
അന്നു പേരുകേട്ട ചാറ്റ് റൂം ആയ മനോരമ ചാറ്റിലേക്കു നായരെ വഴിതെളിക്കാനും കൂട്ടുകാരന്‍ തയ്യാറായി
അങ്ങിനെ നായര്‍ മനോരമ ചാറ്റില്‍ അംഗം ആയി പൊട്ടന്‍ വെടിക്കെട്ടു കാണുന്നപോലെ ആണു നായര്‍ക്കു ചാറ്റ് റൂം അനുഭവപ്പെട്ടതു എവിടെ തുടങ്ങണം ആരെ കൂട്ടുകാരന്‍(രി) ആക്കണം എന്നൊന്നും നായര്‍ക്കൊരു നിശ്ചയവും ഉണ്ടായില്ല..... എങ്കിലും നായര്‍ എന്നും ചാറ്റ് റൂമില്‍ കയറും
കാഴ്ച്ചകള്‍ കാണും അങ്ങിനെ ഇരിക്കും.....
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നായര്‍ക്കു മനസിലായി വെറുതേ ഇരുന്നാല്‍ മണ്ണൂം ചാരി ഇരിക്കാനേ പറ്റു ഇടിച്ചു കേറാന്‍ കഴിവുള്ളവനേ പെണ്ണിനേയും കൊണ്ട് പോകാന്‍ കഴിയൂ എന്നു
അങ്ങിനെ നായര്‍ ഇടിച്ചു കേറാന്‍ ഒരു അവസരം കാത്തിരുന്നു

നായര്‍ അങ്ങിനെ അവസരം കാത്തിരിക്കുമ്പോള്‍ ആണു 2000 ഒക്ടോബര്‍ 21 ശനിയാഴ്ച രാത്രിയില്‍ കൊല്ലം ജില്ലയിലെ കല്ലുവാതുക്കലും പള്ളിക്കലും മറ്റും വന്‍ മദ്യ ദുരന്തം ഉണ്ടാകുന്നതു
മാധ്യമങ്ങളീല്‍ എല്ലാം മണിച്ചനും താത്തയും നിറഞ്ഞു നിന്നു പെട്ടന്നാണു നായര്‍ക്കു സംഗതികളുടെ നല്ല വശം പിടികിട്ടിയതു ഇപ്പോള്‍ മണിച്ചന്‍ എന്ന പേരില്‍ ചാറ്റില്‍ ലോഗിന്‍ ചെയ്താല്‍ നാലുപേരു ശ്രെദ്ധിക്കും നാലു കൂട്ടുകാരെ കിട്ടും എന്നൊക്കെ
നായര്‍ പിന്നെ ഒന്നും ആലോചിച്ചില്ല മണിച്ചന്‍ എന്ന പേരില്‍ ചാറ്റില്‍ കയറി കയറുമ്പോള്‍ ഒരു ചിലവുമില്ലാതെ ധാരാളം സ്വപ്നങ്ങളും കണ്ടു നായര്‍ മനോരമാചാറ്റിലെ സ്റ്റാര്‍ താനാകും എന്നൊക്കെ................................
കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍ നായര്‍ മണിച്ചന്‍ ആയി ചെല്ലുമ്പോള്‍ ദേ നില്‍ക്കുന്നു മണിച്ചന്‍ ചാറ്റ് റൂം നിറയെ നായരുടെ മണിച്ചനെ ആരും മൈന്‍ഡ് ചെയ്തില്ലെന്നു മാത്രമല്ല പലരും കളീയാക്കുകയും ചെയ്തു ഇനി എന്തു ചെയ്യണം എന്നു നായര്‍ വിഷമിച്ചു നില്‍ക്കുമ്പോള്‍
ദാ വരുന്നു പഴയ കൂട്ടുകാരന്‍ അവന്‍ നായരോടു പറഞ്ഞു മണിച്ചന്‍ അല്ലേ ബുക്കുഡ് ആയിട്ടുള്ളൂ നീ താത്ത ആയിക്കോ എന്നു ആധ്യം നായര്‍ക്കൊരു വൈക്ലബ്യം ഒക്കെ തോന്നി എന്നാലും തന്നെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസം ഒക്കെ ഉള്ള ഒരാള്‍ അല്ലെ പറയുന്നതു ഒന്നു ശ്രെമിച്ചു നോക്കാം എന്നു കരുതി നായര്‍ താത്ത എന്ന പേരില്‍ ലോഗിന്‍ ചെയ്തു കിം ഫലം ഫലം നാസ്തി.............

വീണ്ടും പഴയ വിദ്യാഭ്യാസം ഉള്ള കൂട്ടുകാരന്‍ മാര്‍ഗ്ഗ ദര്‍ശി ആയി അവന്‍ പറഞ്ഞു നായരേ നീ നാടോടുമ്പോള്‍ നടുവേ ഓടിയില്ലെങ്കിലും കുറുകേ എങ്കിലും ഓടണം നിനക്കു എന്തു കൊണ്ട് കല്ലുവാതുക്കല്‍ താത്ത എന്നു ലോഗിന്‍ ചെയ്തു കൂടാ എന്നു

അങ്ങിനെ നായര്‍ കൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴ്ങ്ങി കല്ലുവാതുക്കല്‍ താത്ത ആയി നായര്‍ അവതരിച്ചു എന്റെ കര്‍ത്താവേ സബരിമല മുറുഹാ..........................
കല്ലുവാതുക്കല്‍ താത്ത ലോഗിന്‍ ചെയ്യേണ്ട താമസം കൂട്ടുകാരുടെ തള്ളിക്കയറ്റം തുടങ്ങി
പലര്‍ക്കും നായര്‍ ഒരു പെണ്ണാണൊ എന്നാണറിയണ്ടതു ആദ്യം ഒക്കെ നായര്‍
ASL ചോദിച്ചവര്‍ക്കൊക്കെ സത്യ സന്ധാമായി വിവരങ്ങള്‍ പറയാന്‍ തുടങ്ങി അതോടുകൂടി ആരും മൈഡ് ചെയ്യാതായി
അങ്ങിനെ ഇരിക്കുമ്പോള്‍ ആണു മണിച്ചന്‍(ചറ്റ്രൂമിലെ മണിച്ചന്‍ ആണു കേട്ടോ)താത്തയോടു കിന്നാരം പറയാന്‍ തുടങ്ങിയതു മണിച്ചന്റെ തൊട്ടു പുറകേ
കുടിയനും എത്തി
(ഇവരൊക്കെ മനോരമയുടെ യൌവ്വനങ്ങള്‍ ആയിരുന്നു)
അങ്ങിനെ മനോരമ ചാറ്റില്‍ താത്തയും മണിച്ചനും കുടിയനും കൂടി ഒരു സഹകരണ സംഘം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ മണിച്ചന്‍ മുങ്ങി പിന്നെ താത്തയും നായരും മാത്രമായി
ഇപ്പോള്‍ കൂട്ടത്തില്‍ ഉള്ള പലരും അക്കാലത്തു മനോരമചാറ്റില്‍ വന്നിട്ടുണ്ടെങ്കില്‍
ഒരു പക്ഷേ താത്തയെ ഓര്‍മ്മകാണും കൂട്ടത്തില്‍ തന്നെ ഉള്ള ആരോമല് ‍------------>മല്‍
പണ്ട് മനോരമയിലെ ഒരു താരം ആയിരുന്നു
അങ്ങിനെ ഇരിക്കുമ്പോള്‍ മനോരമ ചാറ്റ് റൂം പൂട്ടി ( പൂരപ്പാട്ടു കാരണം ആയിരുന്നു പൂട്ടിയതു എന്നു കേട്ടിരുന്നു അതു ഒരളവ് വരെ ശെരിയും ആയിരുന്നു) ചാറ്റ് റൂം പൂട്ടിയപ്പോ താത്തയ്ക്കും കുടിയനും
വാറ്റാനും ചാറ്റാനും ഒരു സ്ഥലം ഇല്ലാതെ ആയി അങ്ങിനെ കുടിയന്‍ താത്തയെ യഹൂവിലേക്കു ക്ഷണിച്ചു അങ്ങിനെ താത്ത യഹൂ അക്കൌണ്ട് തുറന്നു കല്ലുവാതുക്കല്‍ താത്ത
അങ്ങിനെ കെ‌‌‌-വി-താത്ത @യഹൂ.കോം ആയി പട പേടിച്ചു പന്തളത്തു ചെന്നപ്പോ ചൂട്ടും കെട്ടിപ്പട പന്തളത്ത് എന്നു പറഞ്ഞപോലെ ആയി കാര്യങ്ങള്‍ മനോരമയില്‍ തെറി എഴുതുകയാണെങ്കില്‍
യഹൂവില്‍ തെറി പറയുകയാണു പുതിയ പുതിയ തെറികള്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കു
അവിടെ നല്ല അവസരങ്ങള്‍ ഉണ്ടായിരുന്നു(ഇപ്പോ അങ്ങിനെ ആണോ എന്നറിയില്ല)
പിന്നെ താത്തയും കുടിയനും( നായരും, മാപ്ലയും) യാഹൂ മെസെഞ്ചറില്‍ ആണു ചാറ്റിങ്ങ് തുടര്‍ന്നതു
ഇതിനിടയ്ക്കു കേരള്‍.കോമും പിന്നെ പേരുമറന്നു പോയ ധാരാളം ചാറ്റ് റൂമുകളും പരിശോദിച്ചു
എവിടെയും നായര്‍ക്കു ഒരു മമത തോന്നിയില്ലാ വീണ്ടും യാഹൂ മെസെഞ്ചെറും
എം എസ് എന്‍ മെസെഞ്ചറും മാത്രമായി അങ്ങിനെ ഇരിക്കുമ്പോള്‍ ആണു നായര്‍ക്കു ഒന്നൊന്നരക്കൊല്ലം മുന്‍പു ഗൂഗിളില്‍ എന്തോ സേര്‍ച്ചിക്കൊണ്ടിരുന്നപ്പോ കൂട്ടം കണ്ണില്‍ പെട്ടതു ചുമ്മാ നായര്‍ കൂട്ടത്തില്‍ ഒന്നു കേറി നോക്കി എന്താ സംഭവം എന്നറിയാമല്ലോ എന്ന്കരുതി
അകത്തേക്കു കേറിയ നായര്‍ക്കു പിന്നെ പുറത്തേക്കു പോകാന്‍ കഴിഞ്ഞില്ലാ
കൂട്ടം നായരെ അത്രയ്ക്കും ആകര്‍ഷിച്ചു കുറച്ചു നല്ല കൂട്ടുകാരെ കൂട്ടത്തില്‍ നിന്നും കിട്ടി
അങ്ങിനെ കൂട്ടത്തില്‍ സജീവമായിക്കഴിഞ്ഞ നായര്‍ എം എസ് എന്നും യഹൂവും ഒക്കെ
ഒഴിവാക്കി ഇതിനിടയ്ക്കു ഓര്‍ക്കുട്ടും പരീക്ഷിച്ചിരുന്നു നായര്‍ കുടിയന്റെ നിര്‍ബന്ധത്തില്‍ കുടിയന്‍ തന്നെയാണു ഓര്‍ക്കുട്ട് ഐ ഡി ഉണ്ടാക്കി കൊടുത്തതു നായര്‍ക്കു എന്തോ ഓര്‍ക്കുട്ടും നായരെ ആകര്‍ഷിച്ചില്ല പക്ഷേ ഇപ്പോഴും നായരും കുടിയനും വല്ലപ്പോഴും ഒക്കെ ഓര്‍ക്കുട്ടില്‍
സ്ക്രാപ്പയച്ചു കളിക്കാറുണ്ട് കുടിയനു തിരക്കു കൂടി അളിയന്‍ യൂ കെ യിലാണു
കുഞ്ഞു കുട്ടി പരാധീനതകള്‍ ആയപ്പോ അവനു വാറ്റാനും ചാറ്റാനും സമയം കിട്ടുന്നില്ലാ
നായര്‍ ഇപ്പോഴും വാറ്റിക്കൊണ്ടിരിക്കുവാ...............

അപ്പോ പറഞ്ഞു വന്നതു എന്തായിരുന്നു ഊഹ് താത്തയുടെ കാര്യം അല്ലേ..???
അങ്ങിനെ യാഹുവും ചാറ്റും ഒക്കെ വിട്ടു കൂട്ടത്തില്‍ കൂടിയ നായര്‍ താത്തയെ മറന്നു കളഞ്ഞു
അങ്ങിനെ ഇരിക്കുമ്പോളാണു (2009 മാര്‍ച്ചു 31 ചൊവ്വാഴ്ച) നായരെ ഞെട്ടിക്കുന്ന ആ വാര്‍ത്ത ചാനലുകളില്‍ കണ്ടതു താത്ത കാലം ചെയ്തു എന്നു കൂട്ടത്തില്‍ അല്‍കയുടെ നേത്രുത്വത്തില്‍ അനുശോചനം ഒക്കെ സംഘടിപ്പിച്ചു പക്ഷേ നായര്‍ അവിടെ എങ്ങും തല കാണിച്ചില്ലാ
ഈ അല്‍കാ പിള്ളെര്‍ക്കറിയില്ലല്ലോ നായരും താത്തയും ആയുള്ള ബന്ധം വാറ്റു ചാരയവും
ഉണക്കമീനും പോലെ ദൃഡതയാര്‍ന്നതായിരുന്നു എന്നു
നായരുടെ മനസില്‍ക്കൂടി പഴയ കാലം ഒരു സിനിമയിലെ ഫ്ലാഷ് ബായ്ക്കു പോലെ
കടന്നു പോയി നായര്‍ യഹൂ ലോഗിന്‍ ചെയ്തു ദേ അവിടെ ഓഫ് ലൈന്‍ മെസ്സേജുകളുടെ ഒരു പ്രളയം കുറേക്കാലം ആയി നോക്കാതിരുന്നതു കാരണം

അങ്ങിനെ നായരുടെ താത്ത യുഗം അവസാനിച്ചു
ഒരു കാലത്തു നായര്‍ക്കു ധാരാളം കൂട്ടുകാരെ
സമ്മാനിച്ച താത്തയുടെ സ്മരണയ്ക്കു മുന്നില്‍
ഒരു പിടി പൂക്കള്‍ സമര്‍പ്പിക്കുന്നു

8 Dec 2009

ഇപ്പോ ലൌ ജിഹാദിന്റെ പുഷ്കലകാലമല്ലെ ഇക്കഥവായിച്ചിട്ടു നിങ്ങൾ പറയൂ ഇതും ലൌ ജിഹാദ് ആണോയെന്ന്........
ഗോപാലൻ നായരുടെ വലം കയ്യാണു രാമൻ നായർ എപ്പോൾ നോക്കിയാലും ഗോപാലൻ നായരുടെ നിഴലുപോലെ രാമൻ നായർ കൂടെ ഉണ്ടാകും ഇന്നും ഇന്നലയും തുടങ്ങിയ ബന്ധമല്ല
കഴിഞ്ഞ അഞ്ചുകൊല്ലമായി രാമൻ നായർ ഗോപാലൻ നായരുടെ കൂടെ കൂടിയിട്ടു.
അങ്ങിനെ ഇരിക്കെ രണ്ടാഴ്ചമുന്നേ ഒരു ദിവസം രാത്രിയിൽ രാമൻ നായരെ കാണാതായി
ഗോപാലൻ നായർ നാടുമുഴുവൻ അരിച്ചുപെറുക്കി രാമന്റെ ഒരു വിവരവുമില്ല ഇപ്പോഴത്തെ പുതിയ ട്രെന്റ് എസ് എം എസ് ആണല്ലോ നായർ രാമന്റെ പോട്ടം എസ് എം എസ് ആയി പരിചയക്കാരുടെ മൊബൈലിലേക്കെല്ലാം അയച്ചു രാമനെ കണ്ടു കിട്ടിയാൽ
താഴെക്കാണുന്ന ഫോർമാറ്റിൽ ഒരു എസ് എം എസ് അയക്കണം എന്ന അപേക്ഷയോടെ.. അങ്ങിനെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു ഓരോ ദിവസവും രാമനെക്കുറിച്ചു ഇന്നു വിവരം കിട്ടും
എന്നുള്ള പ്രതീക്ഷയുമായി പുലർന്നു അസ്തമിച്ചതോ നിരാശയുമായിട്ടും...
ഗോപാലൻ നായരുടെ സകല പ്രതീക്ഷയും അസ്തമിച്ചു നായരുടെ ദിവസങ്ങൾ വിരസങ്ങളായി
അങ്ങിനെ ഇരിക്കുമ്പോൾ നായരുടെ മൊബൈലിൽ എസ് എം എസിന്റെ വരവറിയിച്ചുകൊണ്ടുള്ള മൂസിക് മുഴങ്ങി നായർ വേഗം മെസ്സേജ് ഓപെൺ ചെയ്തു
സന്തോഷം കൊണ്ട് നായരുടെ കണ്ണു തള്ളിപ്പോയി നായരുടെ പരിചയക്കാരൻ ആയ ഒരു ബംഗാളിയുടേതാണു മെസ്സേജ് രാമനെ ഒരു അറബി തടങ്കലിൽ ആക്കിയിരിക്കുകയാണു അറബിയുടെ വിവരങ്ങളൂം ഉണ്ട് മെസ്സേജിൽ
നായർ നേരേ നായരുടെ അറബി മുതലാളിയെ ചെന്നു കണ്ടു പറഞ്ഞു രാമനെക്കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ട് പക്ഷേ രാമനെ ഒരു അറബി തടങ്കലിൽ ആക്കിയിരിക്കുകയാണു എന്തു ചെയ്യും എന്നു
നായരുടെ മുതലാളി പറഞ്ഞു നായർ വിഷമിക്കാതെ ലവൻ ജീവനോടെ ഉണ്ടല്ലോ നമുക്കു
ലവനെ ബന്ദിയാക്കിയ മറ്റവനെ ഒന്നു പോയിക്കാണാം എന്നു അങ്ങിനെ നായരും നായരുടെ അറബി മുതലാളിയും കൂടി രാമൻ ബന്ദിയാക്കിയ അറബിയുടെ വീട്ടിലെത്തി എത്തിയപ്പോൾ
കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു രാമനെ ഒരു മാവിന്റെ ചുവട്ടിൽ ബന്ധനസ്ഥനാക്കിയിരിക്കുന്നു
പിന്നെ നായരുടെ അറബിമുതലാളിയും രാമനെ ബന്ദിയാക്കിയ അറബിയും തമ്മിൽ ആയി സംഭാഷണം കുറച്ചു കഴിഞ്ഞു നായരുടെ അറബിമുതലാളി നായരുടെ അടുത്തു വന്നു പറഞ്ഞു
എന്നാലും നായരേ തന്റെ രാമൻ ആളു മോശമല്ലല്ലോ അവനു ലൈൻ അടിക്കാൻ ഒരു അറബി ആറ്റു നോറ്റു വളർത്തുന്ന ഷക്കീലയെ മാത്രമേ കിട്ടിയുള്ളോ..??? അവൻ ആകെ ചൂടിലാ രാമനെ വിട്ടുതരില്ല അവനെ ഒരു പാഠം പഠിപ്പിക്കും എന്നാ പറയുന്നതു... ഇനി ഇപ്പോ എന്തു ചെയ്യും...
നായർ അറബി മുതലാളിയോടു പറഞ്ഞു ഞാൻ മറ്റേ അറബിയോടു സംസാരിക്കാം മുതലാളി അങ്ങോട്ടു വരണ്ടാ ഞാനേറ്റു എന്നു. എന്നിട്ടു നായർ മറ്റേ കാട്ടുമാക്കാന്റെ അടുത്തു ചെന്നു ചെന്നപാടേ അറബിയുടെ കാലിൽ സാഷ്ടാംഗം ഒറ്റ വീഴ്ച എന്നിട്ടു പൊട്ടിക്കരഞ്ഞു കൊണ്ട് അവനു മനസിലാകാത്ത അറബിയിൽ എന്തോക്കെയോ പറഞ്ഞു നായരുടെ കരച്ചിൽ കണ്ട് മനസലിഞ്ഞ ആ അറബി രാമനെ മോചിപ്പിക്കാൻ സമ്മതിച്ചു അങ്ങിനെ രാമനെയും കൊണ്ട് നായർ പോരാൻ തുടങ്ങുമ്പോൾ അതാ അറബിയുടെ ആട്ടിൻ കൂട്ടിൽ നിന്നും ഹൃദയം പൊട്ടിയുള്ള ഒരു നിലവിളി നോക്കിയപ്പോൾ രാമൻ നായരുടെ ഹൃദയേശ്വരി ഷക്കീല ആണു ഇനി ഇവിടെ നിന്നാൽ മറ്റേ കാട്ടറബിക്കു ഭ്രാന്തു പിടിക്കും എന്നു കണ്ട് തന്ത്ര പൂർവ്വം രാമനേയും കൊണ്ട് നായർ സ്ഥലം കാലിയാക്കി നായരെ കണ്ടപ്പോൾ രാമന്റെ മുഖത്തുണ്ടായ സന്തോഷം ഷക്കീലയുടെ നിലവിളി കേട്ടപ്പോൾ അസ്തമിച്ചു ഒരു വിധത്തിൽ രാമനെ പിടിച്ചു വലിച്ചു വണ്ടിയിൽ കേറ്റി കത്തിച്ചു വിട്ടു നായർ...
വീട്ടിലെത്തിയിട്ടും രാമനു ഒരു സന്തോഷവുമില്ലാ ആകെ തൂങ്ങിപ്പിടിച്ചൊരിരിപ്പ് നായർ വായിൽ വന്ന തെറിയൊക്കെ വിളിച്ചിട്ടും ഒരു അനക്കവും ഇല്ലാ
പിന്നെ നായർ രാമനെ അവന്റെ പാട്ടിനു വിട്ടു സന്ധ്യ ആയപ്പോൾ നായരുടെ ഗേറ്റിനു വെളിയിൽ
ഒരു വണ്ടിയുടെ ഹോണടി ശബ്ദം കേട്ടു നായർ ചെന്നു നോക്കുമ്പോൾ രാമനെ ബന്ദിയാക്കിയ അറബിയാണു നായരുടെ അടിവയറ്റിൽ നിന്നും എന്തോ ഒന്നു ഉരുണ്ടു കൂടി ഈ രാത്രിയിൽ
ഈ കാട്ടറബി എന്തു ഭാവിച്ചാ വന്നിരിക്കുന്നതു എന്റെ ത്രിപ്പലങ്ങോട്ടു ഭഗവതീ പല ചിന്തകളും
നായരുടെ തലച്ചോറിൽ കൂടി മിന്നി മാഞ്ഞു.... അറബി നായരുടെ അടുത്തു വന്നു കുശലപ്രശ്നങ്ങൾ ഒക്കെ പറഞ്ഞു രാമനെ തിരക്കി നായർ രാനന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ആഹാരം കഴിച്ചിട്ടില്ല വന്നപ്പോൾ മുതൽ ഒരേ ഇരുപ്പാണു എന്നൊക്കെ പറഞ്ഞു അപ്പോൾ അറബി പറഞ്ഞു ഷക്കീലയും ഉച്ചയ്ക്കു ആഹാരം കഴിച്ചിട്ടില്ലാ കരച്ചിലോടു കരച്ചിൽ തന്നെ നമ്മൾ എന്തിനാ വരുടെ സന്തോഷം നശിപ്പിക്കുന്നതു അവർ ഒന്നിച്ചു ജീവിച്ചോട്ടേ ഞാൻ അവളെ കൊണ്ടു വന്നിട്ടുണ്ട്
ഇനി അവൾ ഇവിടെ നിൽക്കട്ടെ അവളുടെ ഇഷ്ടം അതാണെങ്കിൽ ഞാൻ അതിനെതിരു നിൽക്കുന്നില്ലാ.. എന്നു എന്നിട്ട് വണ്ടി തുറന്നു ഷക്കീലയെ പുറത്തിറക്കി നായരെ എല്പിച്ചു എന്നിട്ടു കണ്ഠമിടറി ഇത്രയും കൂടി പറഞ്ഞു ഇവൾക്കു രാമനിൽ ഉണ്ടാകുന്ന മക്കളിൽ ഒരാളെ എനിക്കു തരണം ഇവളുടെ ഓർമ്മയ്ക്കു വളർത്താൻ,... നായർ സമ്മതിച്ചു രാമൻ എതിർത്താലും ശെരി ഇവളുടെ ഒരു കുട്ടിയെ തീർച്ചയായും അങ്ങേയ്ക്കു തന്നെ തരും എന്നു അങ്ങിനെ ഷക്കീലയെ അവിടെ വിട്ടു അറബി നിറകണ്ണൂകളോടെ യാത്രയായി.....ഷക്കീലയെക്കണ്ട രാമനും രാമനെക്കണ്ട ഷക്കീലയും സന്തോഷം കൊണ്ട് തുള്ളിച്ചാടി
ഇപ്പോൾ അവർ ഹണിമൂണിൽ ആണു.....
ഇതിനെ ഒരു ലൌ ജിഹാദ് എന്നു വിളീക്കാമോ..??

20 Jul 2009

തിരഞ്ഞെടുപ്പ് ബുദ്ധിപൂര്‍വ്വം ആകണം

ഗോപാലന്‍ നായര്‍ അതിരാവിലെ തന്നെ ജോലിക്കു പോയി
നേരം വെളുത്തപ്പോള്‍ മകളും സ്കൂളിലേക്കു പോയി
മകളെ സ്കൂള്‍ ബസ് കയറ്റിവിട്ടിട്ടു നായരുടെ ഭാര്യ വീട്ടിലേക്കു പോകാന്‍
തിരിഞ്ഞപ്പോള്‍ ആണു കണ്ടതു പുറത്തു നില്‍ക്കുന്ന ആല്‍മരത്തിന്റെ ചുവട്ടില്‍ മൂന്നു വ്രിദ്ധന്മാര്‍ ഇരിക്കുന്നതു ഉടനേ അവര്‍ അവിടേയ്ക്കു ചെന്നു
വ്രിദ്ധന്മാരോടു ചോദിച്ചു നിങ്ങളെ മുന്‍പു ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ എന്താ ഇവിടെ ഇരിക്കുന്നതെന്നു
ഉടനേ അവരില്‍ ഒരാള്‍ പറഞ്ഞു ഞങ്ങള്‍ സുഹ്രുത്തുക്കള്‍ ആണു ഞങ്ങള്‍ നാടോടികള്‍ ആണു വല്ലാതെ വിശക്കുന്നു എന്തെങ്കിലും കഴിക്കാന്‍ തരണം എന്നു
നായരുടെ ഭാര്യ പറഞ്ഞു നിങ്ങള്‍ വീട്ടിലേക്കു വരൂ രാവിലെ കാപ്പി തയ്യാറാക്കിയതു ഇരിപ്പുണ്ടു തരാം എന്നു
അപ്പോള്‍ ഒരു അപ്പൂപ്പന്‍ ചോദിച്ചു നിങ്ങളുടെ വീട്ടുകാരന്‍ വീട്ടില്‍ ഉണ്ടോ ?എന്നു
അപ്പോ നായരുടെ ഭാര്യ പറഞ്ഞു ഇല്ല അദ്ദേഹം അതിരാവിലെ തന്നെ ജോലിക്കു പോയി എന്നു
അപ്പോ ആ അപ്പൂപ്പന്‍ പറഞ്ഞു ഞങ്ങള്‍ വീട്ടുകാരന്‍ ഇല്ലാത്ത വീട്ടില്‍ നിന്നും ഞങ്ങള്‍ ഒന്നും കഴിക്കില്ല എന്നു
നായരുടെ ഭാര്യ പലതും പറഞ്ഞു നോക്കി പക്ഷെ അവര്‍ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല അങ്ങിനെ നായരുടെ ഭാര്യ വീട്ടിലേക്കു പോയി
വൈകിട്ടു സ്കൂള്‍ വിട്ടു മകള്‍ വന്നു മകളെ കൂട്ടിവരാന്‍ വേണ്ടി നായരുടെ ഭാര്യ
പുറത്തു വന്നപ്പോഴും ആ അപ്പൂപ്പന്മാര്‍ അവിടെ തന്നെ ഇരിക്കുന്നതു കണ്ടു
സന്ധ്യയായി നായര്‍ ജോലിസ്ഥലത്തുനിന്നും തിരികെ എത്തി അപ്പോള്‍
ഭാര്യ രാവിലെ മുതല്‍ ഉള്ള കഥകള്‍ പറഞ്ഞു
ഗോപാലന്നായര്‍ക്കു കഥകെട്ടു വളരെ രസം തോന്നി നായര്‍ ഭാര്യയോടു പറഞ്ഞു
ഞാന്‍ കുളിച്ചു റഡിയാകുമ്പോളേക്കും നീ അവരെ വിളിക്കു ഇന്നു നമുക്കെല്ലാവര്‍ക്കും കൂടി ഭക്ഷണം കഴിക്കാം എന്നു എന്നിട്ടു നായര്‍ കുളിക്കാന്‍ പോയി നായരുടെ ഭാര്യ പുറത്തെത്തി നോക്കി അപ്പൂപ്പന്മാര്‍ അവിടെ തന്നെ ഉണ്ടു അവര്‍ അപ്പൂപ്പന്മാരുടെ അടുത്തെത്തി പറഞ്ഞു എന്റെ വീട്ടുകാരന്‍ ഇപ്പോള്‍ വീട്ടില്‍ ഉണ്ടു നിങ്ങള്‍ വരൂ ഇന്നു നമുക്കൊരുമിച്ചു രാത്രിഭക്ഷണം കഴിക്കാം അദ്ദേഹം നിങ്ങളെ പ്രത്യേകം ക്ഷണിക്കാന്‍ പറഞ്ഞു എന്നു പറഞ്ഞു

അപ്പോള്‍ ഒരു അപ്പൂപ്പന്‍ പറഞ്ഞു ഞങ്ങള്‍ എല്ലാവരും വരില്ല ആരെങ്കിലും ഒരാളേ വരൂ ഞങ്ങള്‍ ഒരാള്‍ സമ്പത്താണു ഒരാള്‍ സ്നേഹമാണു
ഒരാള്‍ വിജയം ആണു ആരു വരണം എന്നു നായരോടു ചോദിച്ചു പറയൂ എന്നു
നായരുടെ ഭാര്യ വീട്ടിലെക്കു മടങ്ങി എന്നിട്ടു നായരോടു സംഭവിച്ചതു പറഞ്ഞു
ആരെ ആണു ക്ഷണിക്കണ്ടതു എന്നു ആലോചന തുടങ്ങി
നായര്‍ പറഞ്ഞു നമുക്കു സാമ്പത്തികം ആണു വേണ്ടതു അതു കൊണ്ടു സമ്പത്തിനെ ക്ഷണിക്കു എന്നു ഭാര്യ ഉടനെ അതിനെ എതിര്‍ത്തു
നമുക്കു വേണ്ടതു വിജയം ആണു ജീവിതത്തില്‍ ആവശ്യം വേണ്ടതു വിജയം ആണെന്നു വാദിച്ചു
ഈ വാദകോലാഹലം കേട്ടു തലപെരുത്ത നായരുടെ മകള്‍ പറഞ്ഞു
നമുക്കു സ്നേഹത്തിനെ വിളിക്കാം നമുക്കില്ലാത്തതും സ്നേഹം ആണു എന്നു
ഒരേ ഒരു മകളുടെ നിര്‍ബന്ധത്തിനു നായര്‍ വഴങ്ങി അങ്ങിനെ നായരുടെ ഭാര്യ പുറത്തു ചെന്നു അപ്പൂപ്പന്മാരോടു പറഞ്ഞു നിങ്ങളീല്‍ സ്നേഹം വീട്ടിലേക്കു വരൂ ഇന്നു ഞങ്ങളോടു കൂടെ താമസിക്കൂ എന്നു
എന്നിട്ടു അവര്‍ വീട്ടിലേക്കു പോയി കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഉണ്ടു
മൂന്നു അപ്പൂപ്പന്മാരും വാതില്‍ക്കല്‍ നില്‍ക്കുന്നു അല്‍ഭുതത്തോടെ അവര്‍ അപ്പൂപ്പന്മാരൊടു ചോദിച്ചു ഞങ്ങള്‍ സ്നേഹത്തിനെ മാത്രം അല്ലേ ക്ഷണിച്ചതു
നിങ്ങള്‍ മൂന്നുപേരും ഒരുമിച്ചു വന്നല്ലോ എന്താ അതിന്റെ രഹസ്സ്യം എന്നു
ഉടനേ സമ്പത്തു പറഞ്ഞു സ്നേഹത്തിന്റെ കൂടെ ആണു വിജയം വിജയത്തിന്റെ കൂടെ ആണു സമ്പത്തു നിങ്ങള്‍ സമ്പത്തിനേയോ വിജയത്തേയോ ആണു ക്ഷണിച്ചതെങ്കില്‍ ഞങ്ങള്‍ ഒരാളേ വരുമായിരുന്നുള്ളു
പക്ഷേ നിങ്ങള്‍ ക്ഷണിച്ചതു സ്നേഹത്തിനെ ആണു സ്നേഹം എവിടെ പോയാലും ഞങ്ങളും കൂടെപ്പോകും സ്നേഹത്തിനെ പിരിഞ്ഞു ഞങ്ങള്‍ക്കു നിലനില്പില്ല എന്നു
അപ്പോ ഒരു കാര്യം മനസിലായില്ലെ
സ്നേഹം ഉണ്ടെങ്കില്‍ വിജയവും
സമ്പത്തും കൂടെ ഉണ്ടാകും എന്നു
(ഇതും കളഞ്ഞു കിട്ടിയതു തന്നെ ആരുടേതാണെന്നു അറിയില്ല എന്നാലും കിട്ടിയതു നാലുപേരറിയട്ടെ എന്നു വച്ചു ഇവിടെ ഇട്ടു
പിന്നെ ഞാന്‍ വഴിതെറ്റിപോകുന്നതു കൊണ്ടാ എനിക്കിതൊക്കെ കിട്ടുന്നതെന്നും ചിലരുടെ കമെന്റില്‍ ദുസ്സൂചനയുണ്ടു അതു ചുമ്മാതാ ഞാന്‍ നേരായ വഴിയിലാ നടക്കുന്നതു പക്ഷെ നടക്കുമ്പോള്‍ കണ്ണുതുറന്നു നടക്കുന്നു എന്നുള്ള വെത്യാസം മാത്രം നമ്മള്‍ കണ്ടിട്ടും കാണാത്ത പല കാഴ്ചകളും നമ്മുടെ ജീവിതവഴിയില്‍ ഉണ്ടെന്നു മറക്കരുതു ഞാന്‍ കാണുന്ന നല്ല കാഴ്ചകള്‍ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നു
എന്റേതല്ലെന്ന അറിയിപ്പോടെ തന്നെ )
വായിച്ചു വല്ലതും പറയണം എന്നു തോന്നുന്നു എങ്കില്‍
അവിടെ എവിടെ എങ്കിലും എഴുതിയേക്കുക
തെറി മാത്രം എഴുതരുതു അതു
പണി ആകും
....................

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തു ചെയ്യണം

ഗോപാലന്‍ നായര്‍ നാട്ടിലെ പ്രമാണിയാണു പണക്കാരന്‍ ആണു പലിശക്കാരന്‍ ആണു പലിശക്കാരന്‍ എന്നു പറഞ്ഞാല്‍ അറുത്ത കൈക്കു ഉപ്പുതേയ്ക്കാത്ത പലിശക്കാരന്‍ എന്നു നാട്ടു ഭാഷ...
നായര്‍ക്കും ഭാര്യയ്ക്കും കുട്ടികളോ കാര്യമായ ബന്ധുക്കളോ ഇല്ല എന്നാലും ഒരു
സഹായവും ആര്‍ക്കും ചെയ്യുകയും ഇല്ല .
അതു കാരണം നാട്ടില്‍ ആര്‍ക്കും നായരെ ഇഷ്ടവും അല്ല
അങ്ങിനെ കാലം കുറേ കഴിഞ്ഞപ്പോള്‍ നായര്‍ക്കു വയസ്സായി
വാര്‍ദ്ധക്യസഹജമായ രോഗങ്ങളും കൂട്ടിനെത്തി അപ്പോള്‍ നായര്‍ക്കു
വല്ലാത്ത വിഷമം തോന്നി താന്‍ ഇത്രയും വലിയ പ്രമാണിയും പണക്കാരനും
ഒക്കെആയിട്ടും നാട്ടുകാര്‍ക്കാര്‍ക്കും തന്നോടു ഒരു സ്നേഹവും ബഹുമാനവും ഒന്നുമില്ലല്ലോ എന്നു. അങ്ങിനെ നാട്ടുകാരുടെ സ്നേഹവും ബഹുമാനവും ഒക്കെ
സമ്പാദിക്കാന്‍ എന്താ മാര്‍ഗ്ഗം എന്നായി നായരുടെ ചിന്ത ഊണിലും ഉറക്കത്തിലും അവസാനം നായര്‍ക്കു മുന്നില്‍ ഒരു വഴി തെളിഞ്ഞു
തന്റെ സമ്പാദ്യം ഒക്കെ തന്റെ മരണ ശേഷം നാട്ടുകാര്‍ക്കു നല്‍കുക.
അടുത്ത ദിവസം നായര്‍ നാട്ടിലെ ചില സാംസ്കാരിക നായകരേയും
സ്ഥലത്തെ പ്രധാന പുലികളേയും ഒക്കെ വിളിച്ചു കൂട്ടി തന്റെ മനസിലുള്ള ആശയം പ്രഖ്യാപിച്ചു. കിം ഫലം ഫലം നാസ്തി....
നാട്ടുകാര്‍ക്കു ഒരു മാറ്റവും ഇല്ല പഴയപോലെ തന്നെ നായരോടു ഒരു സ്നേഹവും
ബഹുമാനവും കൂടിയില്ല അങ്ങിനെ ഇരിക്കെ നായര്‍ ഒരു മൈതാനത്തു കൂടി നടക്കുകയായിരുന്നു നല്ല വെയിലും ഉണ്ടു ക്ഷീണം മാറാനായി അടുത്തു കണ്ട ആലിന്റെ ചുവട്ടില്‍ അല്പം നേരം ഇരിക്കാം എന്നു തീരുമാനിച്ചു അങ്ങോട്ടു നടന്നു
അപ്പോള്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഒരു പശുവും പന്നിയും നില്‍ക്കുന്നുണ്ടായിരുന്നു നായര്‍ ചെല്ലുമ്പോള്‍ പന്നി പശുവിനോടു തന്റെ
സങ്കടം പറയുകയായിരുന്നു. എന്റെ ചെങ്ങാതീ എന്നെ ആര്‍ക്കും ഇഷ്ടമല്ല
എല്ലാവരും എന്നെ ഓടിച്ചു വിടും പക്ഷേ ഞാന്‍ ചത്താല്‍ ഇവര്‍ക്കൊക്കെ എന്നെ ഇഷ്ടവും ആണു എന്റെ മാംസം ഇവര്‍ ഒട്ടും കളയാതെ അകത്താക്കുകയും ചെയ്യും എന്നാലോ ജീവിച്ചിരിക്കുമ്പോള്‍ എന്നെ ഒട്ടും ഇഷ്ടവും ഇല്ലതാനും.
അപ്പോ പശു പറഞ്ഞു നോക്കു ചെങ്ങാതീ എന്നെ എല്ലാവര്‍ക്കും ഇഷ്ടമാണു
എന്താ കാരണം എന്നറിയാമോ? ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്കു ഇഷ്ടമ്പോലെ പാലു നല്‍കുന്നു അതു അവര്‍ പലവിധത്തില്‍ ഉപയോഗിക്കുന്നു
അവരുടെ നിത്യ ജീവിതത്തില്‍ ഞാന്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകം ആണു അതിനാല്‍ അവര്‍ എപ്പോഴും എന്നെ ഓര്‍ക്കുകയും സ്നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്നു
നീ മരിച്ചതിനു ശേഷം മാത്രമാണു അവര്‍ക്കുപകാരപ്പെടുന്നതു അതാണു നിന്നെ ആര്‍ക്കും ഇഷ്ടവും ബഹുമാനവും ഇല്ലാത്തതു എന്നു

ഇതെല്ലാം കേട്ട നായര്‍ ഒരു തീരുമാനത്തിലെത്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ സമ്പാദ്യം നാട്ടുകാര്‍ക്കു ഉപകാരപ്പെടണം എങ്കിലേ അവര്‍ക്കു തന്നോടു ഇഷ്ടം തോന്നൂ എന്നു അങ്ങിനെ നായര്‍ അന്നുമുതല്‍ നാട്ടിലെ പാവങ്ങള്‍ക്കൊക്കെ കയ്യയച്ചു സഹായങ്ങള്‍ ചെയ്യാന്‍ തുടങ്ങി
കുറേ കഴിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ക്കു നായരേ കുറേശ്ശെ ഇഷ്ടമാകാന്‍ തുടങ്ങി
ഇന്നു നായര്‍ നാട്ടിലെ എല്ലാവരുടേയും ഇഷ്ട താരം ആണു
നായരാണു താരം
(ഇതും എന്റേതല്ല കളഞ്ഞു കിട്ടിയതു തന്നെ ആരുടേതാണെന്നു എനിക്കറിയുകയും ഇല്ല നിങ്ങള്‍ക്കു ഇതു വായിച്ചിട്ടു വല്ലതും പറയാനുണ്ടെങ്കില്‍
(തെറി പറയല്ലേ) പറഞ്ഞേക്കുക എന്നെ അല്ല ഈ കഥയെ പിന്നെ നായന്മാരെ കുറിച്ചു ഞാന്‍ മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല അതു കൊണ്ടു റ്റീ ഡി ആര്‍ അണ്ണന്‍ എന്നോടു കോപിക്കണ്ടാ പണിക്കരുചേട്ടന്‍ വിശാലമനസ്കനാ
പശുവും പന്നിയും തമ്മിലുള്ള സംഭാഷണം നായര്‍ക്കെങ്ങിനെ മനസിലായി എന്ന കുന്ഷ്ട് ചോദ്യവുമായി ആരും വരണ്ടാ നായന്മാര്‍ക്കു അങ്ങിനെ ചില കഴിവൊക്കെയുണ്ട് എന്നു മനസിലാക്കുക ഇല്ലെങ്കില്‍ കൊള്ളാവുന്ന ഏതെങ്കിലും നായരോടു ചോദിക്കുക ഹ ഹ അഹ് അഹ്
)

അവനവന്‍ ഇരിക്കണ്ടിടത്തു അവനവന്‍ തന്നെ ഇരിക്കണം

ഗോപാലന്‍ നായര്‍ക്കു കുറച്ചു ദിവസമായി മനസിനു ഒരു സുഖവും ഇല്ല
കഷ്ടപ്പെട്ടു ജോലി ചെയ്തു വിട്ടുകാര്യങ്ങള്‍ ഒക്കെ നോക്കി നടത്തിയിട്ടും
ഭാര്യയ്ക്കു തന്നോടു ഒരു ബഹുമാനവും ഇല്ല എന്നു മാത്രമല്ല അവളാണു ഈ കുടുംബം നോക്കി നടത്തുന്നതു എന്നുള്ള ഒരു അഹങ്കാരഭാവവും ആണു
താനാണെങ്കില്‍ നേരം പുലരുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ ഇരുട്ടു വീണിട്ടേ മടങ്ങിവരുന്നുള്ളു അവള്‍ ആണെങ്കിലോ ദിവസം മുഴുവന്‍ വീട്ടിലിരുന്നു സുഖിക്കുകയും അങ്ങിനെ ഓരോന്നു ചിന്തിച്ചിരിക്കുമ്പോള്‍ ആണു ഗോപാലന്‍ നായര്‍ക്കു ഒരു ബുദ്ധി തോന്നിയതു തന്റെ കുടുംബ ദേവതയെ വിളിച്ചു ഒന്നു പ്രാര്‍ത്ഥിക്കാന്‍ പിന്നെ സമയം കളയാതെ അങ്ങിനെ ചെയ്യുകയും ചെയ്തു
തല്‍ക്കാലം ജോലിത്തിരക്കൊന്നും ഇല്ലാതിരുന്ന ഗോപാലന്നായരുടെ കുടുംബ ദേവത നായരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു നായരു പറഞ്ഞു ദേവതയോട്
എന്റെ പൊന്നുടയതേ ഞാന്‍ കിടന്നു കഷ്ടപ്പെട്ടു കാശുണ്ടാക്കിയാണു കുടുമ്പം പോറ്റുന്നതു എന്നാല്‍ ഇവള്‍ക്കതു ഒന്നും മനസിലാകുന്നുമില്ല അതിനാല്‍ ഒരു ദിവസത്തേയ്ക്കു എന്നെ അവളായും അവളെ ഞാനായും മാറ്റിത്തരണേ എന്നു ദേവത അങ്ങിനെ തന്നെ നടക്കട്ടെ എന്നു അനുഗ്രഹിക്കുകയും ചെയ്തു

അടുത്ത ദിവസം രാവിലെ നായര്‍ എണീറ്റ് നേരേ അടുക്കളയില്‍ പോയി ചായ ഇട്ടു ഭാര്യയെ വിളിച്ചുണര്‍ത്തി ചായ കൊടുത്തു എന്നിട്ടു ഭാര്യയ്ക്കു രാവിലത്തെ ദിനചര്യകള്‍ക്കു ഉള്ള ഒരുക്കങ്ങള്‍ ഒക്കെ ചെയ്തു കൊടുത്തു
വേഗം അടുക്കളയില്‍ എത്തി ബ്രേയ്ക്ഫ് ഫാസ്റ്റും ഉണ്ടാക്കി ഉച്ചയ്ക്കലത്തേയ്ക്കു ഉള്ള ചോറും കറികളും ഒക്കെ തയ്യാറാക്കി അപ്പോഴേക്കും ഭാര്യ കുളികഴിഞ്ഞു വന്നു
വേഗം എത്തി ഭാര്യയുടെ വസ്ത്രങ്ങളും ചെരിപ്പും ഒക്കെ എടുത്തു കൊടുത്തു അതിനിടയ്ക്കു കുട്ടികളെ എഴുന്നേല്പിച്ചു അവരെ കുളിച്ചു റഡിയാകാന്‍ വിട്ടു
ഭാര്യയ്ക്കു കാപ്പിയും പലഹാരവും നല്‍കി ഓഫീസില്‍ കൊണ്ടുപോകണ്ട ബാഗ് റഡിയക്കി ചോറുപാത്രം ഒക്കെ വച്ചു ഭാര്യയെ ഓഫീസിലേക്കു യാത്രയാക്കി
തിരികെ വന്നപ്പോഴേക്കും കുട്ടികള്‍ കുളികഴിഞ്ഞു വന്നു അവരെ ഒരുക്കി അവര്‍ക്കും കാപ്പിയും പലഹാരങ്ങളും നല്‍കി അവ്ര്ക്കുള്ള ഉച്ചഭക്ഷണം പാത്രത്തില്‍ ആക്കി അതു സ്കൂള്‍ബാഗില്‍ വച്ചു അവരെ സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ടു
എന്നിട്ടു വന്നു ഒരു ഗ്ലാസ് ചായയും കുടിച്ചു നേരേ കരണ്ടുബില്ലടയ്ക്കാന്‍ പോയി
കരണ്ടുബില്ലടച്ചു വരുന്ന വഴി സൂപ്പര്‍മാര്‍ക്കെറ്റില്‍ കയറി അത്യാവശ്യം വേണ്ട സാധനങ്ങള്‍ മേടിച്ചു അവിടെ നിന്നും വീട്ടില്‍ എത്തി അലക്കാനുള്ള തുണികള്‍ അലക്കി അതു വിരിച്ചിട്ടു നേരേ അടുക്കളയില്‍ എത്തിയപ്പോള്‍ രാവിലത്തെ എച്ചില്‍ പാത്രങ്ങള്‍ വാഷ്ബേസിനില്‍ കിടക്കുന്നു അതു ഒക്കെ കഴുകി വച്ചു അല്പം ചോറും കഴിച്ചു ഒന്നു നടു നിവര്‍ത്താന്‍ തുടങ്ങിയപ്പോഴേക്കും
മഴ പെയ്യാന്‍ തുടങ്ങി ഓടിപ്പോയി ഉണങ്ങാനിട്ടിരുന്ന തുണികള്‍ വാരിക്കൊണ്ടുവന്നു മുറ്റത്തു കിടന്ന വിറകു പെറുക്കി സ്റ്റോറില്‍ ഇട്ടു അപ്പോഴേക്കും സമയം വൈകുന്നേരം 4 മണി ആയി സ്കൂള്‍ ബസ് എത്തി കുട്ടികളെ കൂട്ടിക്കൊണ്ടു വന്നു അവര്‍ക്കു ചായയും പലഹാരങ്ങളും കൊടുത്തു എന്നിട്ടു തുണികള്‍ ഒക്കെ ഇസ്തിരിയിട്ടു വച്ചു അതു കഴിഞ്ഞു വയ്കുന്നേരത്തേയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ ചപ്പാത്തിക്കു മാവു കുഴച്ചു വച്ചു കറിക്കരിയാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടു നായരുടേ ഭാര്യ ഓഫീസില്‍ നിന്നും തിരികെ എത്തി
പെട്ടന്നു അവര്‍ക്കു ചായയും പലഹാരവും ഒക്കെ കൊടുത്തു കുളിക്കാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ഒക്കെ ചെയ്തു കുട്ടികളേയും കുളിപ്പിച്ചു കുട്ടികള്‍ക്കു ഹോംവര്‍ക്കു ചെയ്യാന്‍ സഹായിച്ചു അതിഉനിടയ്ക്കു ചപ്പാത്തിയും കറിയും റെഡിയായി സമയം 9.30 പി എം അത്താഴം എല്ലാവര്‍ക്കും കൊടുത്തു കുട്ടികളെ ഉറങ്ങാന്‍ കിടത്തി വീണ്ടും അടുക്കളയില്‍ എത്തി പാത്രങ്ങള്‍ ഒക്കെ കഴുകി വച്ചു നടുവിനു വല്ലാത്ത ക്ഷീണം ഒന്നു കിടന്നാല്‍ മതി എന്നു പറഞ്ഞു ചെന്നു കിടന്നു ഉടനേ ഭാര്യ പതിവില്ലാത്ത ഒരു സ്നേഹവുമായി അടുത്തു കൂടി ഇഷ്ടമില്ലാഞ്ഞിട്ടും സഹകരിച്ചു പിന്നീടു എപ്പോഴോ ഒന്നുമയങ്ങി
രാവിലെ 5 മണിക്കു അലാറം അടിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്നു
തലേ ദിവസത്തെ സംഭവങ്ങള്‍ ഒക്കെ മനസില്‍ കൂടി ഒന്നു കൂടി കടന്നു പോയി
വേഗം കുടുംബദേവതയെ മനസില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചു
കൊച്ചുവെളുപ്പാങ്കാലത്തു വിളിച്ചുണര്‍ത്തിയതിലുള്ള ഈര്‍ഷ്യയോടെ ദേവത പ്രത്യക്ഷപ്പെട്ടു എന്തു വേണം എന്നു ചോദിച്ചു നായരു പറഞ്ഞു എന്റെ പൊന്നുടയതേ എന്നെ പഴയപോലെ ആക്കണം എനിക്കു എല്ലാം മനസിലായി എന്നു അപ്പോ ദേവത പറഞ്ഞു നായരേ നിനക്കു നല്ല ബുദ്ധി ഉണ്ടായി അതു നല്ല കാര്യം പക്ഷെ നല്ല ബുദ്ധിയുണ്ടാകാന്‍ താമസിച്ചു പോയില്ലെ ഇപ്പോ നീ ഒരു കൊച്ചിന്റെ അമ്മയാ ഇനി 10 മാസം കഴിയട്ടെ നിന്റെ പേറൊക്കെ കഴിഞ്ഞിട്ടു ഞാന്‍ നിന്നെ പഴയപോലെ ആക്കാം എന്നു
ഇപ്പോ നായരു വീട്ടില്‍ ഇരുപ്പാണു ഭാര്യ ആഫീസില്‍ പോകുന്നു കുടുംബം ഭങ്ങിയായി നോക്കുന്നു.................
(ഇങ്ങിനെ ഉള്ള നായന്മാര്‍ക്കു ഇതു ഒരു ഓര്‍മ്മ ആയിരിക്കട്ടെ)
(ഇതു എന്റേതല്ല ആരുടേതാന്നും എനിക്കറിയില്ല വായിച്ചിട്ട് ഇതിനെക്കുറിച്ചു വല്ല അഭിപ്രായവും ഉണ്ടെങ്കില്‍ ഇവിടെ എഴുതിയേക്കുക ഇതും ഞാനും ആയി
ആടും ആടലോടകവുമായുള്ള ബന്ധമേ ഉള്ളു
)

നായര്‍ വീണ്ടും നായകന്‍ ആയി

അങ്ങിനെ തട്ടിയും മുട്ടിയും ഒക്കെ കാലം കഴിക്കുമ്പോള്‍ ആണു ഗോപാലന്‍നായര്‍ക്കൊരു ഉള്‍വിളി ഉണ്ടായതു
ഡല്‍ഹിയില്‍ ഒക്കെ ഒന്നു പോകണം എന്നു
നായരുടെ അളിയന്‍ ഡല്‍ഹിയില്‍ ഒരു പുലി ആണു കുടുംബസമേതം പുലി ഡല്‍ഹിയില്‍ കൂടിയിരിക്കുകയാണു നായര്‍ അളിയനെ വിളിച്ചു തന്റെ ആഗ്രഹം അറിയിച്ചു
തനിക്കും കുടുംബത്തിനും ഡല്‍ഹി ഒക്കെ കണാന്‍ മോഹം ഉണ്ട് അതു അളിയന്‍ സാധിച്ചു തരണം എന്നു
അളിയന്‍ സമ്മതിച്ചു ഇനി സമ്മതിച്ചില്ലെങ്കില്‍ നായര്‍ തന്റെ പെങ്ങളേയും മരുമക്കളേയും വഴിയാധാരം ആക്കുമോ എന്നുള്ള ഭയം കൊണ്ടാകണം അളിയന്‍ സമ്മതിച്ചതു ങ്ഹാ അതെന്തെങ്കിലും ആകട്ടെ അതു അവരുടെ കുടുംബപ്രശ്നമല്ലേ നമ്മള്‍ എന്തിനാ അതിലൊക്കെ തലയിടുന്നതു
നമുക്കു നായരുടെ ഡല്‍ഹി യാത്രയുടെ വിശേഷം അറിഞ്ഞാല്‍ പോരേ....

അങ്ങിനെ നായരും കുടുംബവും ഡല്‍ഹിയില്‍ എത്തി അളിയന്‍പുലിയും പുലിക്കുടുംബവും നായരേയും കുടുംബത്തേയും സന്തോഷത്തോടെ സ്വീകരിച്ചു
അടുത്തദിവസം അളിയന്‍പുലി ഇരതേടി യാത്രയായി നായര്‍ക്കു വീട്ടില്‍ കുത്തിയിരുന്നു ബോറടിച്ചു
നായര്‍ പുറത്തേക്കിറങ്ങി (കൂട്ടത്തില്‍ പറയട്ടെ നായര്‍ക്കു മാത്രുഭാഷ അല്ലാതെ മറ്റൊരു ഭാഷയും ദൈവം സഹായിച്ചു അറിയില്ല ) അങ്ങിനെ നടന്നു നടന്നു നായര്‍ ഒരു ഹോട്ടെലിനടുത്തെത്തി നല്ല വിശപ്പും ഉണ്ടു
അടിപൊളി ചിക്കന്‍ മുഗളായിയുടെ മസാലമണം നായരെ വല്ലാതെ ആകര്‍ഷിച്ചു നായര്‍ പതുക്കെ ഹോട്ടലിലേക്കു കയറി ഒരു മൂലയ്ക്കു സീറ്റ് പിടിച്ചു ഇനിയാണു പരീക്ഷണം ചിക്കന്‍ കറി വേണം എന്നു എങ്ങിനെ പറയും നായര്‍ വല്ലാത്ത ചിന്തയില്‍ ആയി പണ്ടു കേട്ടിട്ടുള്ള ഹിന്ദി വാക്കുകളില്‍ കോഴിയുടെ പേരു ഉണ്ടോ എന്നു ഓര്‍ത്തുനോക്കി ഇല്ല കോഴി മാത്രം ഇല്ല
അങ്ങിനെ ഇരിക്കുമ്പോള്‍ ആണു അടുത്ത സീറ്റില്‍ ഇരിക്കുന്നവന്‍ അണ്ഡയ്ക്കു ഓര്‍ഡെര്‍ ചെയ്തതു പെട്ടെന്നു നായര്‍ക്കോര്‍മ്മവന്നു അണ്ഡ എന്നു പറഞ്ഞാല്‍ മുട്ട ഹോ രക്ഷപെട്ടു ഇനി ഞാന്‍ ഒരു കലക്കു കലക്കും എന്നു സ്വയം പറഞിരിക്കുമ്പോള്‍ സപ്ലയര്‍ വന്നു ആപ്കോ ക്യാ ചാഹിയേ എന്നു ചോദിച്ചു
നായര്‍ ഒട്ടും കൂസാതെ ഓര്‍ഡെര്‍ നല്‍കി പൊറോട്ടാ അണ്ഡാക്കാമാതാകറി എന്നു സപ്ലയര്‍ക്കു കാര്യം മനസ്സിലായി അവന്‍ ഇതുപോലെ പല ജാതി ആളുകളെ കണ്ടിട്ടുണ്ടല്ലോ അവന്‍ വേഗം ചിക്കന്‍ മുഗളായിയും പൊറോട്ടയും കൊണ്ടുകൊടുത്തു നായരു വിശാലമായി കഴിച്ചു ബില്ലും കൊടുത്തു ഹോട്ടെലില്‍ നിന്നും പുറത്തിറങ്ങി കാഴ്ചകള്‍ കാണാന്‍ നടന്നു തുടങ്ങി
ദേവരുന്നു അടുത്ത കുരിശ് ഒരു സായിപ്പിന്റെ രൂപത്തില്‍ സായിപ്പു നായരെ തടഞ്ഞു നിര്‍ത്തി
ഇംഗ്ലീഷില്‍ ചോദിച്ചു പോസ്റ്റാഫീസ് എവിടെ ആണെന്നു നായര്‍ക്കു കാര്യം മനസിലായി പക്ഷേ
സായിപ്പിനു പോസ്റ്റാഫീസ് എവിടെ ആണെന്നു എങ്ങിനെ പറഞ്ഞു കൊടുക്കും നായര്‍ ആലോചന തുടങ്ങി നോക്കിയപ്പോ നായരു നില്‍ക്കുന്നിടത്തു നിന്നും മൂന്നാമത്തെ കെട്ടിടം ആണു പോസ്റ്റാഫ്ഫീസ്
നായര്‍ സായിപ്പിനോടു പറഞ്ഞു സീ സായിപ്പേ ദാറ്റ് പോസ്റ്റാഫീസ് ഈസ് നോട്ട് പോസ്റ്റാഫീസ്....
ദാറ്റ് ദാറ്റ് പോസ്റ്റാഫ്ഫീസ് ഈസ് നോട്ട് പോസ്റ്റാഫ്ഫീസ് ..... ദാറ്റ് ദാറ്റ് ദാറ്റ് പോസ്റ്റാഫീസ് ഈസ് പോസ്റ്റാഫീസ്
സായിപ്പിനും കാര്യം മനസിലായി സായിപ്പു നേരേ പോസ്റ്റാഫീസിലേക്കു പോയി
പിന്നെയും കാഴ്ചകള്‍ കണ്ടു നടന്ന നായര്‍ ചെന്നു കയറിയതു ഒരു ബീയര്‍പാര്‍ലറില്‍ ആണു
ഒരു ഒഴിഞ്ഞ കോണില്‍ ഇരുന്നു ഒരു ബീയറിനു ഓര്‍ഡെര്‍ കൊടുത്തു നായര്‍
നായര്‍ ബീയര്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പുത്തന്‍ പണക്കാരന്‍ അവിടേയ്ക്കു വന്നു
അവിടെ കൂടിയിരിക്കുന്ന ആളുകളോടായി പറഞ്ഞു ആര്‍ക്കു സാധിക്കും 10 ബീയര്‍ ഒരുമിച്ചു കുടിക്കാന്‍
ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ 1000 രൂപാ സമ്മാനം എന്നു ആളുകള്‍ ഒന്നും മിണ്ടാതെ ഇരുന്നു ബീയര്‍ കുടിക്കുകതന്നെ ആരും പ്രതികരിച്ചില്ല ഈ സമയം നമ്മുടെ നായര്‍ പതുക്കെ കൌണ്ടറില്‍ ചെന്നു പൈസായും കൊടുത്തു ന്യൂട്ടറില്‍ പുറത്തേയ്ക്കു പോയി ഒരു അര മണിക്കൂര്‍ കഴിഞ്ഞു നായര്‍ വീണ്ടും അതേ പാര്‍ലറിലേക്കു തന്നെ വന്നു നേരേ ആപുത്തന്‍പണക്കാരനെ സമീപിച്ചു ചോദിച്ചു
താങ്കളുടെ പന്തയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നു അയാള്‍ പറഞ്ഞു ഉവ്വു പക്ഷെ 10 ബീയര്‍ നായരു കുടിച്ചില്ലെങ്കില്‍ 1000 രൂപാ തനിക്കു തരണം എന്നു നായര്‍ സമ്മതിച്ചു ആളുകള്‍ എല്ലാം നായരെ
തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി നായര്‍ ബീയര്‍ ഓരോന്നോരോന്നായി കുടിക്കാന്‍ തുടങ്ങി അങ്ങിനെ 10 ബീയറും നായര്‍ കുടിച്ചു തീര്‍ത്തു ആളുകള്‍ അല്‍ഭുതത്തോടെ നോക്കിയിരിക്കുകയാണു
നായര്‍ ജയിച്ചു പുതുപ്പണക്കാരന്‍ 1000 രൂപ നായര്‍ക്കു സമ്മാനം നല്‍കി എന്നിട്ടു നായരോടു ചോദിച്ചു
ഞാന്‍ ഈ പാര്‍ലറിലേക്കു കയറിവന്നപ്പോള്‍ നിങ്ങള്‍ ഇവിടെ ഇരുന്നു ബീയര്‍കഴിക്കുന്നുണ്ടായിരുന്നു
എന്റെ വെല്ലുവിളികേട്ടു നിങ്ങള്‍ ഒന്നും മിണ്ടാതെ പുറത്തേയ്ക്കു പോയി അരമണിക്കൂറിനു ശേഷം മടങ്ങിവന്നു എന്റെ വെല്ലുവിളി സ്വീകരിച്ചു നിങ്ങള്‍ ജയിക്കുകയും ചെയ്തു സന്തോഷം പക്ഷേ നിങ്ങള്‍ ആദ്യം ഒന്നും മിണ്ടാതെ പോയതെന്താണു എന്നു പറയാമോ എന്നു ചോദിച്ചു
നായര്‍ പറഞ്ഞു ശെരിയാണു നിങ്ങള്‍ വെല്ലുവിളി തുടങ്ങിയപ്പോ എനിക്കു അത്ര വിശ്വാസം പോരായിരുന്നു എന്നെക്കൊണ്ടു 10 ബീയര്‍ കുടിക്കാന്‍ കഴിയുമോന്നു എന്റെ സംശയം തീര്‍ക്കാന്‍ ഞാന്‍
അടുത്ത പാര്‍ലറില്‍ പോയി ഒന്നു പരീക്ഷിച്ചു നോക്കി അപ്പോ ശെരിയാകുന്നുണ്ടു അതാ പിന്നെ ഞാന്‍ വന്നു വെല്ലു വിളി സ്വീകരിച്ചതു ഞങ്ങള്‍ നായന്മാര്‍ അങ്ങിനെ ആണു എന്തു പരീക്ഷിച്ചു ഉറപ്പു വരുത്തിയിട്ടേ ചെയ്യുകയുള്ളു എന്നു പറഞ്ഞു
(അവിടെ ഉണ്ടായിരുന്ന എല്ലാവരും നായരുടെ കാലില്‍ വീണു ആശിര്‍വാദം തേടി എന്നു പിന്നാമ്പുറക്കഥ)
(ഇതും കളഞ്ഞു കിട്ടിയതാണു ആരുടേതാണെന്നു ഒരു പിടിയും ഇല്ല വായിച്ചിട്ടു മെനക്കെട്ട സമയം മുതലായെങ്കില്‍ വല്ലതും എഴുതിയേക്കുക താഴെ നായര്‍ വീണ്ടും വരും എന്ന ഭീഷണിയോടെ ...............)
)

നായരുടെ സന്ന്യാസജീവിതം

കുറച്ചു ദിവസങ്ങളായി ഗോപാലന്‍ നായരില്‍ ഒരു മാറ്റം കാണാന്‍ തുടങ്ങിയിട്ടു
രാവിലെ കുളിച്ചു കുറിയിട്ടു അമ്പലങ്ങള്‍ തോറും യാത്രയാണു ഇടയ്ക്കു ഭജനമിരുപ്പും ഉണ്ടു
കുറച്ചു നാളുകള്‍ക്കു മുന്നേ ഒരു സ്വാമിയെ കണ്ടപ്പോള്‍ തുടങ്ങി നായര്‍ക്കു ഒരു ഉള്‍ വിളി ഉണ്ടായി
ഭൌതിക ജീവിതത്തില്‍ ആകെ വിരക്തിയായി ഭാര്യയേയും മക്കളേയും ഒന്നും ഗൌനിക്കാതെ ആയി
എപ്പോഴും ഭക്തി ഗാനങ്ങള്‍ മൂളാന്‍ തുടങ്ങി ആകെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്

അങ്ങിനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ഗുരുവായൂരില്‍ തീര്‍ത്ഥാടനത്തിനു പോയ നായരെക്കുറിച്ചു
ഒരു വിവരവും തിരിച്ചു വന്നില്ലാ നാട്ടില്‍ കിംവദന്തികള്‍ അഴിഞ്ഞാടാന്‍ തുടങ്ങി നായരെ ആരോതട്ടിക്കൊണ്ടു പോയി എന്നും അതല്ലാ നായര്‍ ആരെയൊ തട്ടിക്കൊണ്ടു പോയതാണെന്നും മറ്റും

സത്യത്തില്‍ സംഭവിച്ചതു നായര്‍ ഗുരുവായൂരില്‍ വച്ചു ഒരു സന്ന്യാസിയെകണ്ടു തന്റെ അവസാനത്തെ ആഗ്രഹം അറിയിച്ചു തനിക്കും സന്ന്യാസി ആകണം അതിനുള്ള വഴി പറഞ്ഞു തരണം എന്നു ഗുരുവായൂരിലെ സന്ന്യാസി പറഞ്ഞു അതിനു ഹിമാലയത്തില്‍ പോയി തപസ്സുചെയ്യണം എന്നു മാത്രമല്ല ഹിമാലയത്തിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്തു

കേട്ട പാതി കേള്‍ക്കാത്ത പാതി നായര്‍ ഹിമാലയത്തിലേക്കു വണ്ടി വിട്ടു ഹിമാലയത്തില്‍ ചെന്നു ഒരു സന്ന്യാസിക്കു ശിഷ്യനായി സന്ന്യാസം സ്വീകരിച്ചു ധ്യാനവും ജപവും പൂജയും മന്ത്രവും ഒക്കെ ആയി കാലം കുറേ ഒലിച്ചു പോയി നായര്‍ ഒരു ഒത്ത സന്ന്യാസി ആയി എന്നുമാത്രമല്ല നായര്‍ സന്ന്യാസിക്കു സ്വന്തമായി ഒരു ആശ്രമവും ഒരു ശിഷ്യനും ഉണ്ടു ഇപ്പോള്‍ അങ്ങിനെ ഇരിക്കെ ക്ഷണിക്കാത്ത വിരുന്നുകാരനായി ഒരു എലി ആശ്രമത്തില്‍ കടന്നു കൂടി ആശ്രമം കയ്യേറിയ എലി ചുമ്മാതെ ഇരുന്നില്ലാ നായര്‍ സ്വാമിയുടെ സ്പെയര്‍ കൌപീനം കരണ്ടു നായര്‍ ശിഷ്യന്റെ മുന്നില്‍ പരാതി ഉന്നയിച്ചു ഈ എലിയെ എങ്ങിനെ എങ്കിലും ഒഴിവാക്കണം എന്നു

ശിഷ്യന്‍ ആളു ബുദ്ധിജീവിയാണു എലിയെ ഓടിക്കാന്‍ ഏറ്റവും നല്ല വഴി പൂച്ചയെ വളര്‍ത്തുന്നതാണു എന്നു ശിഷ്യന്‍ നായര്‍ സ്വാമിയെ ധരിപ്പിച്ചു എങ്കില്‍ എവിടെ നിന്നെങ്കിലും ഉടനടി ഒരു പൂച്ചയെ ആശ്രമത്തില്‍ എത്തിക്കാന്‍ നായര്‍സ്വാമി ശിഷ്യനു നിര്‍ദ്ദേശം കൊടുത്തു
ശിഷ്യന്‍ ആരാ മോന്‍ അടുത്ത ദിവസം രാവിലെ പൂച്ചയുമായി ആശ്രമത്തില്‍ ഹാജര്‍ വച്ചു
നായര്‍സ്വാമിക്കു സന്തോഷമായി ശിഷ്യന്‍ എന്നാല്‍ ഇവന്‍ തന്നെ
എന്തിനു ഏറെ പറയണം പൂച്ച വന്നതോടെ എലി പോയ വഴിക്കു പുല്ലു പോയിട്ടു ഒരു കഞ്ചാവു പോലും മുളച്ചിട്ടില്ലാ ഇതു വരെ പക്ഷേ നായര്‍ സ്വാമിയുടെ പ്രശ്നം അവിടെ തിര്‍ന്നില്ലാ
രാത്രിയായപ്പോഴേക്കും പൂച്ച നിലവിളിയോടെ നിലവിളി നായര്‍ ശിഷ്യനെ വിളിച്ചു ഈ പൂച്ച എന്താ ഇങ്ങിനെ കിടന്നു കരയുന്നതു എന്നു ചോദിച്ചു ശിഷ്യന്‍ പറഞ്ഞു സ്വാമീ പൂച്ചയ്ക്കു വിശക്കുന്നുണ്ടാകും അതിനു പാലു കൊടുക്കണം എന്നു ഇടയ്ക്കു സ്വാമിയെ കാണാന്‍ വരുന്ന ഭക്തര്‍ കൊടുക്കുന്ന ചില്ലറ ഉള്‍ലതു കൊണ്ടു സ്വാമിയുടെ സാമ്പത്തിക നിലയില്‍ വലിയ മാന്ദ്യം ഉണ്ടായിരുന്നില്ലാ സ്വാമി ശിഷ്യനെ പണവും കൊടുത്തു പാല്‍ വാങ്ങാന്‍ വിട്ടു

കുറച്ചു ദിവസങ്ങള്‍ ഇങ്ങിനെ കഴിഞ്ഞപ്പോള്‍ നായര്‍സ്വാമിയുടെ സാമ്പത്തിക നില പരുങ്ങലിലായി പൂച്ചയ്ക്കു പാലുകൊടുത്തില്ലെങ്കില്‍ പൂച്ച നിലവിളിച്ചു ബഹളം ഉണ്ടാക്കും സ്വാമിയുടെ ധ്യാനവും ജപവും ഒക്കെ തടസപ്പെടും പൂച്ചയെ ഉപേക്ഷിച്ചാല്‍ എലി വരും നായര്‍ സ്വാമി ധര്‍മ്മസങ്കടത്തിലായി വീണ്ടും ശിഷ്യനെ അഭയം പ്രാപിച്ചു ശിഷ്യന്‍ തന്റെ അപാരമായ ബുദ്ധിസാമര്‍ഥ്യം ഉപയോഗിച്ചു ഗുരുവിനു അടുത്ത വഴി പറഞ്ഞു കൊടുത്തു
നമുക്കു എന്തു കൊണ്ടു ഒരു പശുവിനെ വളര്‍ത്തിക്കൂടാ സ്വന്തമായി പശു ഉണ്ടെങ്കില്‍
പൂച്ചയ്ക്കും പൂജയ്ക്കും ആവശ്യമായ പാല്‍ ആശ്രമത്തില്‍ തന്നെ കിട്ടും പൈസാ മുടക്കും ഇല്ലാ
നായര്‍ സ്വാമിക്കു ആ ആശയം നന്നായി ബോധിച്ചു നായര്‍ ശിഷ്യനെ ഒരു നല്ല പശുവിനെ നോക്കി മേടിക്കാന്‍ ഏല്പിച്ചു
അടുത്ത ദിവസം രാവിലെ ശിഷ്യന്‍ ഒരു നല്ല പശുവുമായി ആശ്രമത്തില്‍ ഹാജര്‍ വച്ചു
നായര്‍ സ്വാമി രാവിലെ കണി കണ്ടതു പശുവിന്റെ കയറും പിടിച്ചു നില്‍ക്കുന്ന ശിഷ്യനെ ആണു
നായര്‍ക്കു സന്തോഷം കൊണ്ടു ഇരിക്കാന്‍ മേലാതായി ഇനി പണം ചിലവാകില്ലല്ലോ എന്ന ചിന്ത നായരെ ആനന്ദസാഗരത്തില്‍ മുക്കിക്കൊന്നു
എലി ശല്യം പോയി പൂച്ചയ്ക്കു പാലും കിട്ടി ആനന്ദലബ്ദിക്കിനി എന്തു വേണം

എന്തിനേറെ പറയണം ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നായരുടെ ആനന്ദലബ്ദി കാലിയായി പശുപരിപാലനം നടത്തി നായരും ശിഷ്യനും കുഴഞ്ഞു പശുവിനെ കുളിപ്പിക്കണം പുല്ലു പറിക്കണം സമയാസമയം പാല്‍ കറക്കണം ഇമ്മാതിരി പരിപാടികള്‍ കാരണം നായരുടെ ധ്യാനവും പൂജയും ഒക്കെ ഒരു വഴി ആയി നായര്‍ വീണ്ടും ശിഷ്യന്റെ അടുത്തു പരാതിയുമായി എത്തി
ഗോമാതാവിനെ പരിപാലിക്കാന്‍ പോയാല്‍ തന്റെ സന്ന്യാസം ഒരു വഴി ആകും എന്നു പറഞ്ഞു
ശിഷ്യന്‍ വീണ്ടും നായരെ രക്ഷിക്കാന്‍ അടുത്ത പരിപാടി ആസൂത്രണം ചെയ്തു

ഹിമാലയത്തിന്റെ താഴ്വരകളില്‍ ആടു മേയ്ച്ചും അടുക്കളപ്പണി ചെയ്തും ജീവിക്കുന്ന ഹിമാലയന്‍ ജാനകിയെ സ്വാമിയുടെ മുന്നില്‍ ഹാജരാക്കി പശുവിന്റേയും സ്വാമിയുടേയും കാര്യം ജാനകി ഏറ്റു എന്നു സ്വാമിയോടു സ്വന്തം തലയില്‍ അടിച്ചു ജാനകി ഏറ്റു
ജാനകിയുടെ ജോലിയോടുള്ള ആത്മാര്‍ഥത നായരെ വല്ലാതെ ആകര്‍ഷിച്ചു
നായര്‍ക്കു ജാനകിയോടു ഒരു ഇതു തോന്നി നായര്‍ ജാനകിയോടു കൂടുതല്‍ സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങി എന്തിനു ഏറെ പറയണം ദിവസങ്ങള്‍ക്കുള്ളില്‍ നായരുടെ ശിഷ്യന്‍ ആശ്രമത്തില്‍ നിന്നും ഔട്ടായി നായരും പൂച്ചയും പശുവും ജാനകിയും മാത്രമായി ആശ്രമത്തില്‍
അങ്ങിനെ ഇരിക്കെ നായര്‍ക്കു വീണ്ടും ഉറക്കത്തില്‍ ഒരു വെളിപാടുണ്ടായി
നാട്ടിലെ കെട്ടിയോളും കുട്ടികളും നായരുടെ സ്വപ്നത്തില്‍ വന്നു

ഉറക്കം വരാത്ത ഒരു രാത്രി വെളുക്കുമ്പോള്‍ നായര്‍ ഹിമാലയത്തില്‍ നിന്നും വണ്ടി വിട്ടു
ആശ്രമത്തിലെ പൂച്ചയും പശുവും ജാനകിയും അറിയാതെ
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നായര്‍ സ്വന്തം കുടുംബത്തില്‍ അവതരിച്ചു
പഴയതിലും കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ
ഇപ്പോള്‍ നായര്‍ക്കു സ്വാമിമാരെന്നു കേട്ടാല്‍
അപ്പോ കലിപ്പു വരും,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


(ഇതും വഴിയില്‍ നിന്നും കിട്ടിയതാ കിട്ടിയ രൂപം ഇതല്ലാ എന്റെ കൈക്രീയ ഇതില്‍ ഉണ്ടു അതു ഇക്കഥയെ നശിപ്പിച്ചു എന്നു എനിക്കു തോന്നുന്നു എന്തായാലും വായിച്ച നിങ്ങള്‍ക്കു തോന്നിയതു താഴെ എഴുതുക തെറി എഴുതണം എങ്കില്‍ എന്റെ പേജില്‍ എഴുതുക )