7 Sept 2010

നായരുടെ വീട്ടിലെ ബോംബ് സ്പോടനം....

ശനിയാഴ്ച്ച രാത്രിയിൽ വലിച്ചു കേറ്റിയ കൂതറ ഓപ്പീയാറിന്റെ.
നശിച്ച ഹാങ്ങോവറിനെ ശപിച്ചുകൊണ്ട് ഗോപാലൻ നായർ
അതിരാവിലെതന്നെ പ്രഭാതകൃത്യങ്ങൾ തുടങ്ങാനുള്ള തുടക്കമിടാൻ
പതിവ് കട്ടൻ ചായ കുടിക്കാൻ പീലിപ്പോസ് മാപ്ലേടെ ചായക്കടയിലേക്ക്
വന്നതാണ് വന്നപ്പോൾ പതിവിനു വിരുദ്ധമായി പത്രക്കാരൻ പാക്കരണ്ണൻ
നേരത്തെ തന്നെ വർത്തമാനക്കടലാസ് ചായക്കടയിൽ നിക്ഷേപിച്ചിട്ട് പോയിരുന്നു

സ്ട്രോങ്ങായിട്ടൊരു കട്ടനു അപേക്ഷസമർപ്പിച്ചിട്ട് നായർ പത്രം കയ്യിലെടുത്ത്.
ഒന്നോടിച്ചു നോക്കി കൊള്ളാം നല്ല വാർത്തകൾതന്നെ മൊത്തം അക്രമത്തിന്റെ
വാർത്തകൾ...കൈ വെട്ട്.,തലവെട്ട്,ട്രെയിൻ അട്ടിമറി,അതിർത്തിയിൽ ഏറ്റുമുട്ടൽ.
ഒറ്റവാർത്തയും വിടാതെ നായർ വായന തുടങ്ങി.ഇതും നായരുടെ പ്രഭാതകൃത്യത്തിന്റെ
തുടക്കം നന്നാകാനുള്ള ദിനചര്യയുടെ ഭാഗം തന്നെ

അക്രമങ്ങളൂടേയും കൊള്ളിവയ്പ്പുകളൂടേയും ഒക്കെ വാർത്ത വായിച്ചു മനസിലും ശരീരത്തിലും
നിറയെ ധാർമ്മികരോഷം നിറച്ചു പീലിപ്പോസു മാപ്ലേടെ വാട്ടച്ചായയും(കട്ടൻ ചായ) കുടിച്ചു
കഴിയുമ്പോളേക്കും മാനസികമായും ശാരീരികമായും നായർക്ക് പ്രഭാതകൃത്യങ്ങൾക്ക് ഉള്ള
ഉൾവിളി ഉണ്ടാകും... പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരിക്കും
പക്ഷേ ഇന്നു പതിവ് തെറ്റി പത്രം മുഴുവനും(അക്രമവാർത്തകൾ മുഴുവനും) വായിച്ചിട്ടും മാപ്ലേടെ ചായകുടിച്ചിട്ടും
എന്തോ ഉൾവിളി മാത്രം ഉണ്ടാകുന്നില്ല . അപ്പോഴേക്കും നായരുടെ പാത പിന്തുടരുന്ന മറ്റു പലരും
പീലിപ്പോസ് മാപ്ലേടെ വാട്ടച്ചായ കുടിക്കാൻ എത്തിയിരുന്നു....
ഒരു വാട്ടച്ചായയ്ക്കും കൂടി ഓർഡർ കൊടുത്ത് പത്രത്തിലുള്ള പരസ്സ്യങ്ങൾ കൂടി വായിച്ചു നോക്കാം
എന്നു കരുതി നായർ പത്രം കയ്യിലെടുത്തപ്പോളാണു അടുത്ത വീട്ടിലെ സസിമേസിരീടെ മോൻ
അപ്പുക്കുട്ടൻ സാങ്കല്പിക ബൈക്കിൽ ഓടിക്കിതച്ചെത്തിയത് അവൻ വന്നപാടേ പറഞ്ഞു നായരുമാമന്റെ വീട്ടിൽ ബോംബ് പൊട്ടി വീടു തകർന്നു ചൂടുള്ള വാർത്ത പാസുചെയ്തിട്ട് ചെക്കൻ വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിപ്പോയി... വാർത്ത കേട്ടവരെല്ലാം ഞെട്ടി നായരുടെ വീട്ടിൽ ബോംബ് സ്പോടനമോ.?
ആരാണപ്പാ നേരം പരപരാ വെളുക്കുന്ന ഈ നേരം നായരുടെ വീട്ടിൽ ബോംബിട്ടത്.? എന്തിനായിരിക്കും
ബോംബിട്ടത്.? ഒരു മിനിട്ടിനുള്ളിൽ എല്ലാവരുടേയും ഞെട്ടൽ മാറി ഞെട്ടൽ മാറിയതും എല്ലാവരും അവരവരുടെ
ബൈക്ക് സ്റ്റാർട്ട് ചെയ്ത് നായരുടെ വീട്ടിലേക്ക് ഓടിപ്പോയി.... ഒന്നര മിനിട്ടു കഴിഞ്ഞാണു നായരുടെ ഞെട്ടൽ മാറിയത് മറ്റുള്ളവർക്കൊന്നും അധികം ഞെട്ടേണ്ട കാര്യമില്ലല്ലോ നായരുടെ വീട്ടിൽ അല്ലേ ബോംബ് പൊട്ടിയിരിക്കുന്നത് . ഒന്നരമിനിട്ട് ഞെട്ടൽ കഴിഞ്ഞു നായർ ചുറ്റും നോക്കുമ്പോൾ ഒരു മനുഷ്യജീവി പോലും ചായക്കടയിൽ ഇല്ല. നായർ നോക്കുമ്പോൾ എല്ലാവരും അവനവന്റെ ബൈക്കിൽ നായരുടെ വീടു ലക്ഷ്യമാക്കി
ഓടുന്നതു കണ്ടു. പിന്നെ വൈകിച്ചില്ല നായരും സ്വന്തം ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടാൻ തുടങ്ങി.
എല്ലാവരേയും ഓവെർടേക്ക് ചെയ്ത് നായർ വീട്ടിലെത്തി നോക്കുമ്പോൾ നായരുടെ വാമഭാഗം തലയ്ക്ക് കയ്യും കൊടുത്ത് മുറ്റത്തിരുപ്പുണ്ട് അയല്വക്കത്തുള്ള പെണ്ണുങ്ങളും പിള്ളേരും ഒക്കെ ചുറ്റും കൂടി നിൽ‌പ്പുണ്ട്...
വീടിന് കുഴപ്പം ഒന്നുമില്ല. നായരുടെ ഒരുമോൻ ബാലകോവാലൻ മുറ്റത്ത് മറ്റൊരുകോണിൽ അവന്റെ
കമ്പനിയിലെ(തൊഴിലില്ലാക്കമ്പനി) സഹപ്രവർത്തകരുമായി എന്തോ കാര്യമായ ഗൂഡാലോചനയിൽ
മുഴുകി നിൽക്കുന്നു ഹാവൂ നായർക്ക് സമാധാനമായി ആർക്കും കുഴപ്പമൊന്നുമില്ല വീടിനും കുഴപ്പം ഒന്നുമില്ല.
ആ തലതിരിഞ്ഞ ചെക്കൻ അപ്പുക്കുട്ടൻ രാവിലെ ആളെപ്പറ്റിച്ചതായിരിക്കും ...
നായർ അങ്ങിനെ സമാധാനിച്ചുകൊണ്ട് നായർ മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോഴേക്കും നായരുടെ ഭാര്യ പെട്ടെന്ന് ഒരു നെഞ്ചത്തടിയും
നെലവിളിയും നടത്തി .. എന്നാലുമെന്റെ കൊല്ലാമലക്കവിലമ്മേ ........... ഏതു മഹാപാപിയാണീ മഹാപാപം ചെയ്തത്
അവന്റെ തലയിൽ ഇടിത്തീ വീഴണേ......................
കാവിലമ്മ കാത്തതു കൊണ്ട് എന്റേം എന്റെ ചെറുക്കന്റേം ജീവൻ രക്ഷപ്പെട്ടു...
(അതു ശരി അപ്പോ അവൾക്ക് എന്റെ ജീവനു ഒരു വിലയും ഇല്ല.. നായരുടെ ആത്മഗതം.)
പെട്ടെന്ന് നായർ വാമഭാഗത്തിനോട് ചോദിച്ചു നീയെന്തിനാ നെഞ്ചത്തടിച്ചു
നിലവിളിക്കുന്നതു അതിനിവിടെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ലല്ലോ...
ഇതിയാനിതെന്തറിഞ്ഞിട്ടാ. പിന്നാമ്പുറത്തേക്ക് ചെന്നു നോക്കിയാട്ടെ അടുക്കള അവിടെ ഉണ്ടോന്ന്...
അടുക്കള എവിടെ പോകാനാന്നു ചിന്തിച്ചുകൊണ്ട് നായർ പിന്നാമ്പുറത്തേക്ക് പോയി കൂടെ
ചായക്കടയിലെ സഹപ്രവർത്തകരും.... നായർ ഒന്നേ നോക്കിയുള്ളു. ഉത്തരമില്ലാത്ത ചോദ്യച്ചിഹ്നം പോലെ
കഴുക്കോലുകൾ ആകാശത്തേക്കു നോക്കി നിൽക്കുന്നു. ഓടുകൾ മുഴുവൻ പൊട്ടി തകർന്നിരിക്കുന്നു...
ചട്ടീം കലവും ചിരട്ടയും തവിയും ഒക്കെ പൊട്ടിപ്പൊളിഞ്ഞു പിന്നാമ്പുറത്ത് ചിതറിക്കിടക്കുന്നു..

അപ്പോഴേക്കും നായരുടെ സഹപ്രവർത്തകർ കുറ്റാന്വേഷണം ആരംബിച്ചു കഴിഞ്ഞിരുന്നു.
ബോംബ് പൊട്ടിയപ്പോഴേ അതിനു മുൻപേയോ അതിനു ശേഷമോ ആരെങ്കിലും ഇവിടെ വരുകയൊ പോകുകയോ ചെയ്തോ.? എപ്പോഴാ ബോംബ് പൊട്ടിയത്.? പൊട്ടുന്നതിനു മുൻപ് ആരെങ്കിലും ബോംബ് കണ്ടിരുന്നോ.?
പൊട്ടിയത് ആരാണു ആദ്യം കണ്ടത്.? എത്ര ബോംബ് പൊട്ടി.?തുടങ്ങിയ തികച്ചും പ്രൊഫഷണലായ ചോദ്യം ചെയ്യൽ...എല്ലാ ചോദ്യങ്ങൾക്കും
കൃത്യമായ ഉത്തരം നൽകാൻ ഒരാൾക്കേ കഴിയുമായിരുന്നുള്ളു നായരുടെ കെട്ടിയോൾക്ക് കാരണം ആ
സമയത്ത് നായർ സ്ഥലത്തില്ലായിരുന്നു നായരുടെ പുത്രൻ ബാലകോവാലൻ അപ്പോഴും ഉറക്കമായിരുന്നു..
നായരുടെ ഭാര്യ സംഭവം വിശദമായി പറഞ്ഞു രാവിലെ എണീറ്റ്. മുറികളൊക്കെ അടിച്ചു വാരി അടുപ്പിലെ ചാരവും
വാരി ചായയ്ക് വെള്ളവും അടുപ്പത്ത് വച്ചു തീ കത്തിച്ചിട്ട് പാൽ വാങ്ങാൻ സസിമേസിരീടെ വീട്ടിലേക്കു പോകുകയായിരുന്നു
പെട്ടെന്നാണു ഒരു പൊട്ടിത്തെറി കേട്ടത് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അടുപ്പത്ത് ചായയ്ക്ക് വെള്ളം വച്ചിരുന്ന പാത്രവും മേൽക്കൂരയിലെ ഓടും ഒക്കെ അന്തരീക്ഷത്തിൽ നൃത്തം കളിക്കുന്നതാണു കണ്ടത്
എന്താ സംഭവിച്ചത് എന്നു ഒരു പിടിയും ഇല്ല.
(ഒരു കാര്യം മാത്രം നായരുടെ കെട്ടിയോൾ മറച്ചു വച്ചു... രാവിലെ മുറികൾ: അടിച്ചു വാരിയപ്പോൾ തൃപ്പുത്രന്റെ
ഷർട്ടിന്റെ കീശയിൽ നിന്നും കിട്ടിയ ഒരുപായ്ക്കറ്റ് സിഗററ്റും കൂടി അടുപ്പിൽ ഇട്ടിരുന്നു എന്ന്)
അപ്പോഴേക്ക് ബാലകോവാലനും പറഞ്ഞു ഞാൻ നല്ല ഉറക്കമായിരുന്നു
പെട്ടെന്ന് ഒരു പൊട്ടിത്തെറി കേട്ട് ഞാൻ ഞെട്ടിയുണർന്നു ഭൂമികുലുക്കം ആണെന്നു കരുതി പുറത്തേക്കോടി...

ആർക്കും ഒരു എത്തും പിടിയും ഇല്ല എന്താ സംഭവിച്ചതെന്ന്... ഇനിപ്പോ വല്ല തീവ്രവാദി ആക്രമണം ആയിരിക്കുമോ
പൊതുജനം ആശങ്കകൾ പങ്കു വയ്ക്കാൻ തുടങ്ങി...
ഒരുപാടുനേരത്തെ ചർച്ചകൾക്കൊടുവിൽ പൊതു ജനം ഒരു പൊതുവായ കണ്ടെത്തലിൽ എത്തി സംശയിക്കണ്ടാ
ഇതു തീവ്രവാദി ആക്രമണം തന്നെ.. പക്ഷേ എന്തിന്.?
നായർക്ക് പൊതുവേ തീവ്രവാദികളെ ഇഷ്ടമാണു കാരണം തന്റെ പ്രഭാതകൃത്യങ്ങൾ
തടസം കൂടാതെ നടക്കുന്നത് തീവ്രവാദിഅക്രമണ വാർത്തകളും പീലിപ്പോസ്മാപ്ലേടെ വാട്ടച്ചായയും
കൊണ്ടാണു ആ നന്ദി നായർക്ക് ഈ രണ്ടു കൂട്ടരോടും ഉണ്ട്. താനും.
പിന്നെ എന്തിനായിരിക്കും ഇങ്ങിനെ ഒരു സ്പോടനം നായരുടെ വീട്ടിൽ നടത്താൻ തീവ്രവാദികൾ തീരുമാനിച്ചത്.?

എന്തായാലും പൊതു ജനം ഒരു തീരുമാനത്തിലെത്തി എത്രയും പെട്ടെന്ന് വിവരം പോലീസിൽ അറിയിക്കണം.

അപ്പോൾ പൊതുജനത്തിൽ ഒരു കൂട്ടർ അതിനെ എതിർത്തു. പോലീസിൽ അറിയിച്ചാൽ രണ്ടു കുഴപ്പം ഉണ്ടെന്നെ
അവർ വാദിച്ചു. ഒന്ന് തിവ്രവാദികൾ വീണ്ടും ആക്രമണം നടത്താനിടയാകും. മറ്റൊന്നു പിന്നെ പോലീസ് സ്റ്റേഷനീന്നിറങ്ങാൻ നേരമുണ്ടാകില്ല എന്നു മാത്രമല്ല കേസ് ആയിക്കഴിഞ്ഞാൽ യധാർഥ പ്രതിയെ കിട്ടിയില്ലെങ്കിൽ
പൊലീസുകാരു നായരെ പ്രതിയാക്കാനും മതി..
ആലോചിച്ചപ്പോൾ നായർക്കും തോന്നി പൊലീസിൽ അറിയിക്കാതിരിക്കുന്നതു തന്നെ നല്ലത്...
എന്തിനാ വെറുതേ തീവ്രവാദികളൂടെ വെറുപ്പ് വെറുതേ സമ്പാദിക്കുന്നത്.?
മാത്രമല്ല പോലീസുകാർ പ്രതിയെക്കിട്ടാതെ വന്നാൽ തന്നെ തന്നെ പ്രതിയാക്കില്ലെന്നാരു കണ്ടു..
എന്തായാലും തന്റെ അടുക്കളയും ചട്ടിം കലവും കൂടും കുടുക്കയും ഒക്കെ പോയി...
ഇനിപ്പോ പോലീസിൽ പരാതിപ്പെട്ട് എന്തായാലും തീവ്രവാദികൂടിയാകണ്ടാ എന്നു നായർ തീരുമാനിച്ചു

എങ്കിലും നായർക്ക് ഒരു കാര്യം മാത്രം മനസിലായില്ല
തീവ്രവാദികളേയും തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളേയും
ഇഷ്ടപ്പെടുന്ന തന്റെ വീടിന്റെ അടുക്കളയിൽ തന്നെ എന്തിനാ
ലവന്മാർ ബോംബ് പൊട്ടിച്ചത്.???

( നായരുടെ മകനും ഒരു തീരുമാനത്തിൽ എത്തിയിരുന്നു...
ഇനി മേലാൽ തോട്ട പൊട്ടിക്കാനുള്ള കേപ്പ് സിഗററ്റ് പായ്ക്കറ്റിൽ
ഇട്ടു വ്യ്ക്കില്ലെന്ന്.....)

നായരുടെ വീട്ടിലെ ബോംബ് സ്പോടനം....

ശനിയാഴ്ച്ച രാത്രിയിൽ വലിച്ചു കേറ്റിയ കൂതറ ഓപ്പീയാറിന്റെ.
നശിച്ച ഹാങ്ങോവറിനെ ശപിച്ചുകൊണ്ട് ഗോപാലൻ നായർ
അതിരാവിലെതന്നെ പ്രഭാതകൃത്യങ്ങൾ തുടങ്ങാനുള്ള തുടക്കമിടാൻ
പതിവ് കട്ടൻ ചായ കുടിക്കാൻ പീലിപ്പോസ് മാപ്ലേടെ ചായക്കടയിലേക്ക്
വന്നതാണ് വന്നപ്പോൾ പതിവിനു വിരുദ്ധമായി പത്രക്കാരൻ പാക്കരണ്ണൻ
നേരത്തെ തന്നെ വർത്തമാനക്കടലാസ് ചായക്കടയിൽ നിക്ഷേപിച്ചിട്ട് പോയിരുന്നു

സ്ട്രോങ്ങായിട്ടൊരു കട്ടനു അപേക്ഷസമർപ്പിച്ചിട്ട് നായർ പത്രം കയ്യിലെടുത്ത്.
ഒന്നോടിച്ചു നോക്കി കൊള്ളാം നല്ല വാർത്തകൾതന്നെ മൊത്തം അക്രമത്തിന്റെ
വാർത്തകൾ...കൈ വെട്ട്.,തലവെട്ട്,ട്രെയിൻ അട്ടിമറി,അതിർത്തിയിൽ ഏറ്റുമുട്ടൽ.
ഒറ്റവാർത്തയും വിടാതെ നായർ വായന തുടങ്ങി.ഇതും നായരുടെ പ്രഭാതകൃത്യത്തിന്റെ
തുടക്കം നന്നാകാനുള്ള ദിനചര്യയുടെ ഭാഗം തന്നെ

അക്രമങ്ങളൂടേയും കൊള്ളിവയ്പ്പുകളൂടേയും ഒക്കെ വാർത്ത വായിച്ചു മനസിലും ശരീരത്തിലും
നിറയെ ധാർമ്മികരോഷം നിറച്ചു പീലിപ്പോസു മാപ്ലേടെ വാട്ടച്ചായയും(കട്ടൻ ചായ) കുടിച്ചു
കഴിയുമ്പോളേക്കും മാനസികമായും ശാരീരികമായും നായർക്ക് പ്രഭാതകൃത്യങ്ങൾക്ക് ഉള്ള
ഉൾവിളി ഉണ്ടാകും... പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരിക്കും
പക്ഷേ ഇന്നു പതിവ് തെറ്റി പത്രം മുഴുവനും(അക്രമവാർത്തകൾ മുഴുവനും) വായിച്ചിട്ടും മാപ്ലേടെ ചായകുടിച്ചിട്ടും
എന്തോ ഉൾവിളി മാത്രം ഉണ്ടാകുന്നില്ല . അപ്പോഴേക്കും നായരുടെ പാത പിന്തുടരുന്ന മറ്റു പലരും
പീലിപ്പോസ് മാപ്ലേടെ വാട്ടച്ചായ കുടിക്കാൻ എത്തിയിരുന്നു....
ഒരു വാട്ടച്ചായയ്ക്കും കൂടി ഓർഡർ കൊടുത്ത് പത്രത്തിലുള്ള പരസ്സ്യങ്ങൾ കൂടി വായിച്ചു നോക്കാം
എന്നു കരുതി നായർ പത്രം കയ്യിലെടുത്തപ്പോളാണു അടുത്ത വീട്ടിലെ സസിമേസിരീടെ മോൻ
അപ്പുക്കുട്ടൻ സാങ്കല്പിക ബൈക്കിൽ ഓടിക്കിതച്ചെത്തിയത് അവൻ വന്നപാടേ പറഞ്ഞു നായരുമാമന്റെ വീട്ടിൽ ബോംബ് പൊട്ടി വീടു തകർന്നു ചൂടുള്ള വാർത്ത പാസുചെയ്തിട്ട് ചെക്കൻ വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിപ്പോയി... വാർത്ത കേട്ടവരെല്ലാം ഞെട്ടി നായരുടെ വീട്ടിൽ ബോംബ് സ്പോടനമോ.?
ആരാണപ്പാ നേരം പരപരാ വെളുക്കുന്ന ഈ നേരം നായരുടെ വീട്ടിൽ ബോംബിട്ടത്.? എന്തിനായിരിക്കും
ബോംബിട്ടത്.? ഒരു മിനിട്ടിനുള്ളിൽ എല്ലാവരുടേയും ഞെട്ടൽ മാറി ഞെട്ടൽ മാറിയതും എല്ലാവരും അവരവരുടെ
ബൈക്ക് സ്റ്റാർട്ട് ചെയ്ത് നായരുടെ വീട്ടിലേക്ക് ഓടിപ്പോയി.... ഒന്നര മിനിട്ടു കഴിഞ്ഞാണു നായരുടെ ഞെട്ടൽ മാറിയത് മറ്റുള്ളവർക്കൊന്നും അധികം ഞെട്ടേണ്ട കാര്യമില്ലല്ലോ നായരുടെ വീട്ടിൽ അല്ലേ ബോംബ് പൊട്ടിയിരിക്കുന്നത് . ഒന്നരമിനിട്ട് ഞെട്ടൽ കഴിഞ്ഞു നായർ ചുറ്റും നോക്കുമ്പോൾ ഒരു മനുഷ്യജീവി പോലും ചായക്കടയിൽ ഇല്ല. നായർ നോക്കുമ്പോൾ എല്ലാവരും അവനവന്റെ ബൈക്കിൽ നായരുടെ വീടു ലക്ഷ്യമാക്കി
ഓടുന്നതു കണ്ടു. പിന്നെ വൈകിച്ചില്ല നായരും സ്വന്തം ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടാൻ തുടങ്ങി.
എല്ലാവരേയും ഓവെർടേക്ക് ചെയ്ത് നായർ വീട്ടിലെത്തി നോക്കുമ്പോൾ നായരുടെ വാമഭാഗം തലയ്ക്ക് കയ്യും കൊടുത്ത് മുറ്റത്തിരുപ്പുണ്ട് അയല്വക്കത്തുള്ള പെണ്ണുങ്ങളും പിള്ളേരും ഒക്കെ ചുറ്റും കൂടി നിൽ‌പ്പുണ്ട്...
വീടിന് കുഴപ്പം ഒന്നുമില്ല. നായരുടെ ഒരുമോൻ ബാലകോവാലൻ മുറ്റത്ത് മറ്റൊരുകോണിൽ അവന്റെ
കമ്പനിയിലെ(തൊഴിലില്ലാക്കമ്പനി) സഹപ്രവർത്തകരുമായി എന്തോ കാര്യമായ ഗൂഡാലോചനയിൽ
മുഴുകി നിൽക്കുന്നു ഹാവൂ നായർക്ക് സമാധാനമായി ആർക്കും കുഴപ്പമൊന്നുമില്ല വീടിനും കുഴപ്പം ഒന്നുമില്ല.
ആ തലതിരിഞ്ഞ ചെക്കൻ അപ്പുക്കുട്ടൻ രാവിലെ ആളെപ്പറ്റിച്ചതായിരിക്കും ...
നായർ അങ്ങിനെ സമാധാനിച്ചുകൊണ്ട് നായർ മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോഴേക്കും നായരുടെ ഭാര്യ പെട്ടെന്ന് ഒരു നെഞ്ചത്തടിയും
നെലവിളിയും നടത്തി .. എന്നാലുമെന്റെ കൊല്ലാമലക്കവിലമ്മേ ........... ഏതു മഹാപാപിയാണീ മഹാപാപം ചെയ്തത്
അവന്റെ തലയിൽ ഇടിത്തീ വീഴണേ......................
കാവിലമ്മ കാത്തതു കൊണ്ട് എന്റേം എന്റെ ചെറുക്കന്റേം ജീവൻ രക്ഷപ്പെട്ടു...
(അതു ശരി അപ്പോ അവൾക്ക് എന്റെ ജീവനു ഒരു വിലയും ഇല്ല.. നായരുടെ ആത്മഗതം.)
പെട്ടെന്ന് നായർ വാമഭാഗത്തിനോട് ചോദിച്ചു നീയെന്തിനാ നെഞ്ചത്തടിച്ചു
നിലവിളിക്കുന്നതു അതിനിവിടെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ലല്ലോ...
ഇതിയാനിതെന്തറിഞ്ഞിട്ടാ. പിന്നാമ്പുറത്തേക്ക് ചെന്നു നോക്കിയാട്ടെ അടുക്കള അവിടെ ഉണ്ടോന്ന്...
അടുക്കള എവിടെ പോകാനാന്നു ചിന്തിച്ചുകൊണ്ട് നായർ പിന്നാമ്പുറത്തേക്ക് പോയി കൂടെ
ചായക്കടയിലെ സഹപ്രവർത്തകരും.... നായർ ഒന്നേ നോക്കിയുള്ളു. ഉത്തരമില്ലാത്ത ചോദ്യച്ചിഹ്നം പോലെ
കഴുക്കോലുകൾ ആകാശത്തേക്കു നോക്കി നിൽക്കുന്നു. ഓടുകൾ മുഴുവൻ പൊട്ടി തകർന്നിരിക്കുന്നു...
ചട്ടീം കലവും ചിരട്ടയും തവിയും ഒക്കെ പൊട്ടിപ്പൊളിഞ്ഞു പിന്നാമ്പുറത്ത് ചിതറിക്കിടക്കുന്നു..

അപ്പോഴേക്കും നായരുടെ സഹപ്രവർത്തകർ കുറ്റാന്വേഷണം ആരംബിച്ചു കഴിഞ്ഞിരുന്നു.
ബോംബ് പൊട്ടിയപ്പോഴേ അതിനു മുൻപേയോ അതിനു ശേഷമോ ആരെങ്കിലും ഇവിടെ വരുകയൊ പോകുകയോ ചെയ്തോ.? എപ്പോഴാ ബോംബ് പൊട്ടിയത്.? പൊട്ടുന്നതിനു മുൻപ് ആരെങ്കിലും ബോംബ് കണ്ടിരുന്നോ.?
പൊട്ടിയത് ആരാണു ആദ്യം കണ്ടത്.? എത്ര ബോംബ് പൊട്ടി.?തുടങ്ങിയ തികച്ചും പ്രൊഫഷണലായ ചോദ്യം ചെയ്യൽ...എല്ലാ ചോദ്യങ്ങൾക്കും
കൃത്യമായ ഉത്തരം നൽകാൻ ഒരാൾക്കേ കഴിയുമായിരുന്നുള്ളു നായരുടെ കെട്ടിയോൾക്ക് കാരണം ആ
സമയത്ത് നായർ സ്ഥലത്തില്ലായിരുന്നു നായരുടെ പുത്രൻ ബാലകോവാലൻ അപ്പോഴും ഉറക്കമായിരുന്നു..
നായരുടെ ഭാര്യ സംഭവം വിശദമായി പറഞ്ഞു രാവിലെ എണീറ്റ്. മുറികളൊക്കെ അടിച്ചു വാരി അടുപ്പിലെ ചാരവും
വാരി ചായയ്ക് വെള്ളവും അടുപ്പത്ത് വച്ചു തീ കത്തിച്ചിട്ട് പാൽ വാങ്ങാൻ സസിമേസിരീടെ വീട്ടിലേക്കു പോകുകയായിരുന്നു
പെട്ടെന്നാണു ഒരു പൊട്ടിത്തെറി കേട്ടത് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അടുപ്പത്ത് ചായയ്ക്ക് വെള്ളം വച്ചിരുന്ന പാത്രവും മേൽക്കൂരയിലെ ഓടും ഒക്കെ അന്തരീക്ഷത്തിൽ നൃത്തം കളിക്കുന്നതാണു കണ്ടത്
എന്താ സംഭവിച്ചത് എന്നു ഒരു പിടിയും ഇല്ല.
(ഒരു കാര്യം മാത്രം നായരുടെ കെട്ടിയോൾ മറച്ചു വച്ചു... രാവിലെ മുറികൾ: അടിച്ചു വാരിയപ്പോൾ തൃപ്പുത്രന്റെ
ഷർട്ടിന്റെ കീശയിൽ നിന്നും കിട്ടിയ ഒരുപായ്ക്കറ്റ് സിഗററ്റും കൂടി അടുപ്പിൽ ഇട്ടിരുന്നു എന്ന്)
അപ്പോഴേക്ക് ബാലകോവാലനും പറഞ്ഞു ഞാൻ നല്ല ഉറക്കമായിരുന്നു
പെട്ടെന്ന് ഒരു പൊട്ടിത്തെറി കേട്ട് ഞാൻ ഞെട്ടിയുണർന്നു ഭൂമികുലുക്കം ആണെന്നു കരുതി പുറത്തേക്കോടി...

ആർക്കും ഒരു എത്തും പിടിയും ഇല്ല എന്താ സംഭവിച്ചതെന്ന്... ഇനിപ്പോ വല്ല തീവ്രവാദി ആക്രമണം ആയിരിക്കുമോ
പൊതുജനം ആശങ്കകൾ പങ്കു വയ്ക്കാൻ തുടങ്ങി...
ഒരുപാടുനേരത്തെ ചർച്ചകൾക്കൊടുവിൽ പൊതു ജനം ഒരു പൊതുവായ കണ്ടെത്തലിൽ എത്തി സംശയിക്കണ്ടാ
ഇതു തീവ്രവാദി ആക്രമണം തന്നെ.. പക്ഷേ എന്തിന്.?
നായർക്ക് പൊതുവേ തീവ്രവാദികളെ ഇഷ്ടമാണു കാരണം തന്റെ പ്രഭാതകൃത്യങ്ങൾ
തടസം കൂടാതെ നടക്കുന്നത് തീവ്രവാദിഅക്രമണ വാർത്തകളും പീലിപ്പോസ്മാപ്ലേടെ വാട്ടച്ചായയും
കൊണ്ടാണു ആ നന്ദി നായർക്ക് ഈ രണ്ടു കൂട്ടരോടും ഉണ്ട്. താനും.
പിന്നെ എന്തിനായിരിക്കും ഇങ്ങിനെ ഒരു സ്പോടനം നായരുടെ വീട്ടിൽ നടത്താൻ തീവ്രവാദികൾ തീരുമാനിച്ചത്.?

എന്തായാലും പൊതു ജനം ഒരു തീരുമാനത്തിലെത്തി എത്രയും പെട്ടെന്ന് വിവരം പോലീസിൽ അറിയിക്കണം.

അപ്പോൾ പൊതുജനത്തിൽ ഒരു കൂട്ടർ അതിനെ എതിർത്തു. പോലീസിൽ അറിയിച്ചാൽ രണ്ടു കുഴപ്പം ഉണ്ടെന്നെ
അവർ വാദിച്ചു. ഒന്ന് തിവ്രവാദികൾ വീണ്ടും ആക്രമണം നടത്താനിടയാകും. മറ്റൊന്നു പിന്നെ പോലീസ് സ്റ്റേഷനീന്നിറങ്ങാൻ നേരമുണ്ടാകില്ല എന്നു മാത്രമല്ല കേസ് ആയിക്കഴിഞ്ഞാൽ യധാർഥ പ്രതിയെ കിട്ടിയില്ലെങ്കിൽ
പൊലീസുകാരു നായരെ പ്രതിയാക്കാനും മതി..
ആലോചിച്ചപ്പോൾ നായർക്കും തോന്നി പൊലീസിൽ അറിയിക്കാതിരിക്കുന്നതു തന്നെ നല്ലത്...
എന്തിനാ വെറുതേ തീവ്രവാദികളൂടെ വെറുപ്പ് വെറുതേ സമ്പാദിക്കുന്നത്.?
മാത്രമല്ല പോലീസുകാർ പ്രതിയെക്കിട്ടാതെ വന്നാൽ തന്നെ തന്നെ പ്രതിയാക്കില്ലെന്നാരു കണ്ടു..
എന്തായാലും തന്റെ അടുക്കളയും ചട്ടിം കലവും കൂടും കുടുക്കയും ഒക്കെ പോയി...
ഇനിപ്പോ പോലീസിൽ പരാതിപ്പെട്ട് എന്തായാലും തീവ്രവാദികൂടിയാകണ്ടാ എന്നു നായർ തീരുമാനിച്ചു

എങ്കിലും നായർക്ക് ഒരു കാര്യം മാത്രം മനസിലായില്ല
തീവ്രവാദികളേയും തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളേയും
ഇഷ്ടപ്പെടുന്ന തന്റെ വീടിന്റെ അടുക്കളയിൽ തന്നെ എന്തിനാ
ലവന്മാർ ബോംബ് പൊട്ടിച്ചത്.???

( നായരുടെ മകനും ഒരു തീരുമാനത്തിൽ എത്തിയിരുന്നു...
ഇനി മേലാൽ തോട്ട പൊട്ടിക്കാനുള്ള കേപ്പ് സിഗററ്റ് പായ്ക്കറ്റിൽ
ഇട്ടു വ്യ്ക്കില്ലെന്ന്.....)

പട്ടഷാപ്പ്, മദ്യദുരന്തം,നഷ്ടപരിഹാരം കുടിയന്മാരിൽ നിന്നും...

നായർ അതിരാവിലെ കോലോത്തുംകര ഷാപ്പിലെത്തി
നിന്ന നില്പിൽ ഒരു നില്പൻ അടിച്ചു കാശു കൊടുത്തപ്പോൾ
എടുത്തുകൊടുപ്പുകാരൻ പാക്കരണ്ണൻ നെറ്റി ചുളിച്ചു
എന്താ നായരേ നിങ്ങൾ ആളെ വടിയാക്കുകയാണൊ..??
നായർക്ക് ഒന്നും മനസിലായില്ല ഇന്നലെയും കൂടി നിന്ന നില്പിൽ
90 അടിച്ചിട്ട് 60 രൂപ കൊടുത്തപ്പോൾ ഒരു ചെറു പുഞ്ചിരിയൊടെ
വാങ്ങീ മേശേലിട്ട പാക്കരണ്ണൻ ആണു ഇന്നു 90 അടിച്ചിട്ട് 60
കൊടുത്തപ്പോൾ നെറ്റി ചുളിച്ച് ആളെ കളിയാക്കുന്നോ
എന്നു ചോദിച്ചു സഹകുടിയന്മാരുടെ മുൻപിൽ നായരെ നാണം കെടുത്തിയത്.

അല്ല പാക്കരണ്ണാ ഞാൻ 90 അല്ലേ അടിച്ചത് 90 ന് 60 രൂപയല്ലേ ഉള്ളൂ
അതല്ലേ ഞാൻ തന്നത്. നായർ ചോദിച്ചു....???

ഏതോ അന്യഗ്രഹജീവിയെക്കാണുന്നതുപോലെ പാക്കരണ്ണൻ നായരെ നോക്കി
എന്നിട്ട്നായരുടെ ചങ്കിൽ കൊള്ളുന്ന ഒരു ഡൈലാഗും വിട്ടു....
നായരേ നേരം വെളുത്തിരുട്ടുന്നതു വരെ 90ഉം 60 അടിച്ചു നടന്നാൽമാത്രം പോരാ
നുമ്മടെ പഞ്ചായത്തിലെ വികസനങ്ങൾ കൂടി അറിയണം.........
നായർക്കൊന്നും മനസിലായില്ല. താൻ 90 അടിച്ചതും അടിച്ചതിനു കൊടുത്ത കാശ് തികയാഞ്ഞതും
പഞ്ചായത്തുമായി എന്തു ബന്ധം.???
പാക്കരണ്ണൻ നായർക്ക് സ്റ്റഡിക്ലാസ് എടുത്തു.
എന്റെ നായരേ ഇങ്ങിനെ കുടിച്ചും പെടുത്തും നടന്നാൽ മതിയോ.?
നമ്മുടെ പഞ്ചായത്ത് ഡവലപ്പാകുന്നതൊന്നും അറിയണ്ടേ.?
ഇന്നലെ നമ്മുടെ പഞ്ചായത്തിൽ ഒരു പുതിയ ബില്ലവതരിപ്പിച്ചു.
അതായത്. ഷാപ്പുകളിൽ നിന്നും കള്ളുകുടിക്കുന്നവർക്ക് മദ്യദുരന്തം
കാരണം കഷ്ടനഷ്ടം ഉണ്ടായാൽ അതിനുത്തരവാദികൾ കള്ളുകുടിയന്മാർ
ആയിരിക്കുമെന്നും ആയതിനാൽ നഷ്ടപരിഹാരത്തുക കുടിയന്മാരിൽ നിന്നും ഈടാക്കണം
എന്നും പുതിയ നിയമം നിർമ്മിച്ചു. ഇനി മേലിൽ ഓരോ 100 മില്ലിക്കും
10രൂപാ വച്ചു ദുരന്തനിവാരണ നിധിയിലേക്ക് പിരിക്കാൻ നമ്മുടെ പഞ്ചായത്ത് തീരുമാനിച്ചു
ആക്കണക്കിൽ നായർ 90 മില്ലി നില്പൻ അടിച്ചപ്പോൾ ആയതിലേക്ക് പഴയ തുക
ആയ 60 രൂപയുടെ കൂടെ 9രൂപകൂടി ചേർത്ത് 69 രൂപ തരണം...
ഇതു കേട്ടപ്പോൾ നായർ ഹാപ്പിയായി...
പോക്കെറ്റിൽ നിന്നും 9 രൂപ കൂടി പാക്കരണ്ണന്റെ മേശപ്പുറത്തേക്ക് പൊക്കിയിട്ടു കൊടുത്തിട്ട്
ഒരു പഴയ പഴംചൊല്ലിം മൂളി ഷാപ്പിൽ നിന്നും ഇറങ്ങി നടന്നു
(വൈക്കോൽ കെട്ടാനുള്ള വള്ളി വൈക്കോലിൽ നിന്നു തന്നെ ഉണ്ടാക്കണം....)

(കട: ആണവബാധ്യതാ ബില്ല്.............)